eKerala.net

Malayalam | English | Kerala Chatkerala chat

Kerala WebKerala NewsKerala ClassifiedsKerala Video

Malayalam News | Kerala News - English | Kerala Chatkerala chat | sponsor: Arrange your own love marriage?

Manorama Malayalam News
100

കല്‍പറ്റ: കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയപാതയിലെ വന മേഖലകളിലെ  രാത്രികാല ഗതാഗത നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ യുഡിഎഫും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ വയനാട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വയനാടിന്‍റെ കാര്‍ഷിക


വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തുക യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തു. നൊബേല്‍ സമ്മാനത്തുകയായ 1.4 ദശലക്ഷം ഡോളറാണ് പത്ത് ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കായി ഒബാമ നല്‍കിയതെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.സൈനിക ആശുപത്രിയില്‍ ചികിത്സയിലായവരുടെ കുടൂംബങ്ങള്‍ക്ക്


‘ഇന്ത്യയുടെ ക്രിക്കറ്റിന് ഇനി അവധിക്കാലമാണ്, ‘ഇന്ത്യയില്‍ ക്രിക്കറ്റിന്‍റെ ഉല്‍സവകാലവും. എെപിഎല്ലിന്‍റെ ആരവം ഈഡന്‍ ഗാര്‍ഡനിലേക്കും ചെപ്പോക്കിലേക്കും ഇതാ മടങ്ങിയെത്തുന്നു. ഇനി കുട്ടിക്രിക്കറ്റിന്‍റെ ആവേശക്കയങ്ങളിലേക്ക് നീരാട്ടിനിറങ്ങാം. ഇന്നു മുതല്‍  ഏപ്രില്‍ 25 വരെയുള്ള ദിനരാത്രങ്ങള്‍ അതിരില്ലാതെ അലയടിക്കുന്ന ക്രിക്കറ്റ് കാഴ്ചകളുടെ


കോഴിക്കോട്: ഹോട്ടലില്‍ സ്ത്രീകളുടെ ടോയ്ലറ്റില്‍ ഒളി ക്യാമറ ഉപയോഗിച്ചു ചിത്രീകരണം കണ്ടെത്തിയ പെണ്‍കുട്ടി വിവരം അറിയിച്ചതിനെത്തുടര്‍ന്നു ഹോട്ടലിലെത്തിയ ബന്ധുവിനു പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമുണ്ടായ സംഭവം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷിക്കും. മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം


അക്ര: 2009 ലെ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ആയി ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ഐവറി കോസ്റ്റ് സ്‌ട്രൈക്കര്‍ ദിദിയെ ദ്രോഗ്ബ അര്‍ഹനായി. ഇതു രണ്ടാം തവണയാണ് ദ്രോഗ്ബ ഇൗ ബഹുമതിക്ക് അര്‍ഹനാവുന്നത്. 2006 ലും ആഫ്രിക്കന്‍ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട ദ്രോഗ്ബ ചെല്‍സിക്കു വേണ്ടി ഒട്ടേറെ വിജയമുഹൂര്‍ത്തങ്ങള്‍ക്കു


മോസ്‌കോ: വര്‍ണവെറിയെത്തുടര്‍ന്നു കാമറൂണ്‍ സ്വദേശിയെ വധിച്ച റഷ്യന്‍ സംഘാംഗങ്ങള്‍ക്കു രണ്ടു മുതല്‍ 22 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു. സിംബ്രിസ്ക് വൈറ്റ് പവര്‍ എന്ന ഒന്‍പതംഗ സംഘം എതിസോക് ദോബ് എന്നയാളെയാണ് 2008 ല്‍ കഴുത്തു മുറിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ ശരീരത്തില്‍ കുത്തേറ്റ നിരവധി പാടുകളുമുണ്ടായിരുന്നു.


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൃഷി ആവശ്യങ്ങള്‍ക്കായി സബ്സിഡിയോടെ നല്‍കിയ യൂറിയ സംസ്ഥാനത്തെ ചില ഉദ്യോഗസ്ഥര്‍ മറിച്ചു വിറ്റ സംഭവത്തില്‍ കൃഷി സെക്രട്ടറി അന്വേഷണം നടത്തുമെന്ന് മന്ത്രി മുല്ലക്കര രത്നാകരന്‍ അറിയിച്ചു. നിയമസഭയില്‍ വി.ഡി.സതീശന്‍ എംഎല്‍എയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍


ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെ ഇടതു പാര്‍ട്ടികള്‍ നടത്തുന്ന ദില്ലി ചലോ ദേശീയ പ്രക്ഷോഭം ആരംഭിച്ചു. രാം ലീലാ മൈതാനത്തു നിന്നു ജന്തര്‍മന്തര്‍ വരെയുള്ള നടത്തിയ റാലിയില്‍ ആയിരക്കണക്കിന്് ഇടതു പ്രവര്‍ത്തകര്‍ പങ്കെടുത്തു.വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സഭചേരുന്പോള്‍ തന്നെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇടത്


മലപ്പുറം: മലയാളം ടെലിവിഷന്‍ വ്യൂവേഴ്സ് അസോസിയേഷന്‍റെ ദൃശ്യരത്നം പുരസ്കാരത്തിന് മനോരമ ന്യൂസ് മലപ്പുറം റിപ്പോര്‍ട്ടര്‍ എസ്.മഹേഷ് കുമാര്‍ അര്‍ഹനായി. കേരള -തമിഴ്നാട് അതിര്‍ത്തി ചെക്ക് പോസ്റ്റിലെ അനധികൃത പണപ്പിരിവിനെക്കുറിച്ചുള്ള വാര്‍ത്തയ്ക്കാണു പുരസ്കാരം. ചലച്ചിത്ര രത്നം പുരസ്കാരത്തിന് തിരക്കഥാകൃത്ത് ടി.എ.


മലപ്പുറം: വെണ്ണിയൂരില്‍ ദേശീയപാതയില്‍ മദ്രസ വിദ്യാര്‍ഥികളുടെ  നബിദിന റാലിക്കിടയിലേക്ക് ജീപ്പ് പാഞ്ഞു കയറി അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.


പാലക്കാട്: സൂര്യാഘാതത്തെ കുറിച്ചു പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പാലക്കാട്ടെത്തി. ജില്ലാ കലക്ടറുമായും വിവിധ വകുപ്പു മേധാവികളുമായും സംഘം കൂടിക്കാഴ്ച നടത്തി.സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ഡോക്ടര്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പാലക്കാട് എത്തിയത്.


കോഴിക്കോട്: ഹോട്ടലില്‍ സ്ത്രീകളുടെ ടോയ്ലറ്റില്‍ ഒളി ക്യാമറ ഒളിപ്പിച്ചു വച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു ഉത്തര മേഖലാ എഡിജിപിയോട് രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. കമ്മിഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍റേതാണ് ഉത്തരവ്.


തിരുവനന്തപുരം:  ഇന്‍റലിജന്‍സ് എഡിജിപി സിബി മാത്യൂസിന് എതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ സിബി മാത്യൂസ് ക്രമക്കേടുകള്‍ക്ക് ഒത്താശ ചെയ്തതില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ഹമീദ് ആണു ഹര്‍ജി നല്‍കിയത്. ആരോപണം അടിസ്ഥാന രഹിതമാണെന്നു


സാന്തിയാഗോ: ഭൂമികുലുക്കത്തിനിടെ യാഥാസ്ഥിതിക കോടീശ്വരന്‍ സെബാസ്റ്റ്യന്‍ പിനേറ ചിലി പ്രസിഡന്‍റായി സ്ഥാനമേറ്റു. പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി ഉണ്ടായ ഭൂകന്പം ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ നെഞ്ചില്‍ തീകോരിയിട്ടു.സത്യപ്രതിജ്ഞയ്ക്കായി പിനേറ കോണ്‍ഗ്രസ് ഹാളിലെത്തിയപ്പോഴാണ് കന്പമാപിനിയില്‍ 7.2


വാഷി്ങ്ടണ്‍: താലിബാനെതിരായ യുദ്ധത്തിന്‍റെ മറവില്‍ നിയമവിധയേമല്ലാതെ നിരവധി പേരെ കൊന്നൊടുക്കുന്ന പാക്കിസ്ഥാന്‍ സേനയുടെ നിലപാട് രാജ്യത്തെ മനുഷ്യാവകാശത്തെക്കുറിച്ച് ഉത്കണ്ഠ പരത്തുന്നതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ്. തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കിടെ പാക്ക് സേന വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലും സ്വാത്


Mathrubhumi Malayalam News
ന്യൂഡല്‍ഹി: ഐ.പി.എല്ലും ദേശീയ വാര്‍ത്താ ചാനലുകളും തമ്മില്‍ നിലനിന്ന ഉടക്കിന് പരിഹാരമായി. പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം ചാനലുകള്‍ ഉപേക്ഷിച്ചതായി ഐ.ബി.എന്‍. നെറ്റ്‌വര്‍ക്ക് എഡിറ്റര്‍ ഇന്‍ ചീഫ് രാജ്ദീപ് സര്‍ദേശായി തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. നവി മുംബൈയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ഉദ്ഘാടനമത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തിയത്. ഒത്തുതീര്‍പ്പു വ്യവസ്ഥ അനുസരിച്ച് ഔദ്യോഗിക ബ്രോഡ്കാസ്റ്ററുടെ തത്സമയ സംപ്രേഷണം കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷം മാത്രമേ വാര്‍ത്താ ചാനലുകള്‍ ഈ മത്സരങ്ങളുടെ ഫൂട്ടേജ് കാണിക്കാവൂ. മത്സരങ്ങള്‍ക്കിടെയുണ്ടാകുന്ന പ്രത്യേക സംഭവങ്ങളോ പരിപാടികളോ വേണമെങ്കില്‍ വാര്‍ത്താ ചാനലുകള്‍ക്ക് കാണിക്കാം. പക്ഷേ, ഇതും പത്ത് മിനിറ്റിനുശേഷം മാത്രം. വാര്‍ത്താ ചാനലുകള്‍ക്കുവേണമെങ്കില്‍ ഓരോ മത്സരത്തിന്റെയും അഞ്ചര മിനിറ്റ് ദൈര്‍ഘ്യമുള്ള തത്സമയ ഫൂട്ടേജ് കാണിക്കാമെന്നും....



ലാഹോര്‍: ലാഹോറിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. തിരക്കേറിയ ആര്‍.എ. ബസാറില്‍ ഉച്ചയ്ക്ക് പള്ളികളില്‍ നമസ്‌കാരം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനങ്ങള്‍ക്കുശേഷം നിരവധി തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ആയതിനാല്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കുണ്ടായിരുന്നു. പോലീസും സൈന്യവും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു സംഘടനയും ഇതുവരെ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പിടിയിലാവുന്ന തീവ്രവാദികളെ ചോദ്യം ചെയ്യുന്ന ഒരു കെട്ടിടത്തിനു നേരെ ചാവേര്‍ ബോംബാക്രമണമുണ്ടായി നാലു ദിവസത്തിനുള്ളിലാണ് അതിനടുത്തായി ഇന്ന് രണ്ടു തവണ സ്‌ഫോടനമുണ്ടായത്.



മനില: ഫിലിപ്പൈന്‍സില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വ്യാപാരിയെ രക്ഷിച്ചു. സാന്‍ പാബ്ലോ നഗരത്തില്‍ വെച്ചാണ് റെമ്മികുമാര്‍ ചൗങ്കര്യയെ നാലു തോക്കുധാരികള്‍ തട്ടിക്കൊണ്ട് പോയത്. രഹസ്യവിവരത്തെതുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യവേയാണ് അക്രമികള്‍ റെമ്മികുമാറിനെ തട്ടിക്കൊണ്ട് പോയത്. നാലുലക്ഷം ഡോളര്‍ മോചനദ്രവം നല്‍കിയില്ലെങ്കില്‍ വ്യാപാരിയെ കൊല്ലുമെന്ന ഭീഷണിയും അക്രമികള്‍ മുഴക്കിയിരുന്നു. റെയ്ഡിനിടെ ഇയാളെ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.



ന്യൂഡല്‍ഹി: ഇന്ത്യന്‍സേനകളില്‍ വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ പദവി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റീസുമാരായ എസ്.കെ കൗള്‍, എം.പി. ഗാര്‍ഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കമ്മീഷന്‍ഡ് പദവി ലഭിക്കാനായി കോടതിയെ സമീപിച്ചവര്‍ക്കും ഈ കാലയളവില്‍ വിരമിച്ച ഉദ്യോഗസ്ഥകള്‍ക്കും ഇത് അനുവദിക്കാന്‍ 32 പേജുള്ള വധിന്യായത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



ചെന്നൈ: ലോകത്തെ ഏറ്റവും വലിയ യുറേനിയം ഉത്പാദകരാഷ്ട്രമായ കാനഡയുമായി ഇന്ത്യ സൈനികേതര ആണവക്കരാറില്‍ ജൂണില്‍ ഒപ്പുവെച്ചേക്കും. ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജൂണില്‍ കാനഡയിലെത്തുമ്പോള്‍ ഇതുണ്ടാകുമെന്നാണ് സൂചന. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ 34 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യക്ക് കാനഡയില്‍നിന്ന് ആണവഇന്ധനം ലഭിക്കും. ആണവസാങ്കേതികവിദ്യയും ഉപകരണങ്ങളും യുറേനിയവും ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യാനും കയറ്റുമതിചെയ്യാനും കനേഡിയന്‍ കമ്പനികളെ അനുവദിക്കുന്നതാണ് കരാര്‍. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിനിടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാറിന് അന്തിമരൂപം നല്‍കിയത്. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചശേഷമേ കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തൂവെന്ന് ഹാര്‍പ്പര്‍ പറഞ്ഞു. ഇരുരാഷ്ട്രങ്ങളുംതമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ചയില്‍ ആണവക്കരാര്‍ നാഴികക്കല്ലായിരിക്കുമെന്ന്....



തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ വീണ്ടും തീരുമാനമില്ല. നാലു മണിയ്ക്ക് വീണ്ടും മുന്നണിയോഗം ചേരും. ഇന്നലെ രണ്ടുപ്രാവശ്യം യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.



ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുമായുളള ചര്‍ച്ചയ്ക്ക് ശേഷം മാത്രമെ വനിതാസംവരണ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുകയുളളുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ലോക്‌സഭയിലെ കോണ്‍ഗ്രസ് വക്താവ് പാബന്‍ സിങ്ങ് ഗട്ടോവാറാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് ഒരു പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല. ബില്ലിനെ എതിര്‍ക്കുന്ന എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ ശ്രമിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ നേതാവുകൂടിയായ മന്ത്രി പ്രണബ് മുഖര്‍ജി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഈ പ്രഖ്യാപനം നടത്തിയതോടെയാണ് സഭ ശാന്തമായത്. ബജറ്റ് സമ്മേളനത്തിന്റെ ഏപ്രില്‍ 12-ന് തുടങ്ങുന്ന രണ്ടാംഘട്ടത്തില്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ പരിപാടിയെന്നാണ് സൂചന. വ്യാഴാഴ്ച രണ്ടുമണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് പ്രണബ് ഇക്കാര്യം സഭയ്ക്കുറപ്പുനല്‍കിയത്. ''ഭരണഘടന ഭേദഗതിചെയ്യുന്ന ബില്ല് ലോകസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ചില ഉറപ്പുകള്‍ ലഭിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.....



പാലക്കാട്ട്: മേഘങ്ങളില്ലാത്ത ആകാശവും പാലക്കാട്ടെ പ്രത്യേക ഭൂപ്രകൃതിയുമാണ് സൂര്യാഘാതത്തിന് ഇടയാക്കിയതെന്ന് വിദഗ്ധ സംഘം പറഞ്ഞു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംഘം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. താപനില വരുംദിവസങ്ങളിലും ഇതേരീതിയില്‍ തുടരാന്‍ സാധ്യതയുള്ളതായും സംഘം അറിയിച്ചു. ഇതിനിടെ പത്തംതിട്ട കോന്നിയില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റ് പൊള്ളലേറ്റു.



ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെ ഇടതുപാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. സമാജ് വാദി ആര്‍.ജെ.ഡി എംപിമാരും മാര്‍ച്ചില്‍പങ്കെടുത്തു. കേന്ദ്രനയങ്ങള്‍ രാജ്യത്ത് വിലക്കയറ്റമുണ്ടാക്കിയതായും ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആരോപിച്ചു. മാര്‍ച്ചി പങ്കെടുത്ത് മിച്ചഭൂമി വിതരണത്തിന് കേന്ദ്രം നടപടികള്‍ എടുക്കുന്നില്ല. ഇതിനായി പുതിയ നിയമം കൊണ്ടുവരണം. കേന്ദ്രം അരിവിഹിതം കുറച്ചത് സംസ്ഥാനത്തിന്റെ പൊതുവിതരണത്തെ സാരമായി ബാധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലയേറുമ്പോഴും കര്‍ഷകര്‍ക്ക് നേട്ടമില്ലെന്നും അദ്ദേഹം ആരോപിച്ചു.



ന്യൂഡല്‍ഹി: ഭീകരവാദികളുടെ ഐ.എസ്.ഐ ബന്ധത്തെ ചൊല്ലി ആഭ്യന്തരമന്ത്രി പി. ചിദംബരവും പാക് ഹൈക്കമ്മീഷണര്‍ ഷഹീദ് മാലിക്കും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. അതിര്‍ത്തി കടന്നുള്ള തീവ്രവാദി പ്രവര്‍ത്തനത്തില്‍ ഐ.എസ്.ഐക്ക്പങ്കുണ്ടെന്ന് ചിദംബരം പറഞ്ഞതാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. ലഷ്‌കര്‍ ഇ തൊയ്ബ. ജയ്ഷ് ഇ മുഹമ്മദ്തുടങ്ങിയ സംഘടനകളുടെ പേരെടുത്തുപറഞ്ഞാണ് ചിദംബരം ആരോപണം ഉന്നയിച്ചത്. ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ സാന്നിധ്യമുണ്ടെന്ന ആരോപണം ഉയര്‍ത്തിയാണ് മാലിക് തിരിച്ചടിച്ചത്. അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാകിസ്താനില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സഹായം ചെയ്യുവെന്നും മാലിക് ആരോപിച്ചു. ഇന്ത്യന്‍ സഹായം ലഭിച്ചതിനെക്കുറിച്ചുള്ള ഓഡിയോ ടേപ്പുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും മാലിക് അവകാശപ്പെട്ടു. തീവ്രവാദത്തെക്കുറിച്ച് ഡല്‍ഹിയില്‍നടന്ന മുഖാമുഖം പരിപാടിക്കിടെയായിരുന്നു എല്ലാവരുടെയും കാണ്‍കെ ഇവര്‍ കൊമ്പുകോര്‍ത്തത്.



തിരുവനന്തപുരം: ഇന്റലിജന്‍സ് എഡിജിപി സിബിമാത്യൂസിനെതിരെയുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. പരാതിയില്‍ കഴമ്പില്ലെന്നതിനാലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് തള്ളിയത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ക്ക് സഹായിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.



കോട്ടക്കല്‍: തിരൂരങ്ങാടിക്കടുത്ത് വെണ്ണിയൂരില്‍ നബിദിനറാലിയിലേക്ക് ട്രക്കര്‍ ഇടിച്ചുകയറി 8 കുട്ടികള്‍ക്ക് പരിക്കേറ്റു. വെണ്ണിയൂരിനടുത്ത് പുള്ളിപ്പാറ കൊടക്കല്ലിങ്ങലാണ് അപകടം. പരിക്കേറ്റ ഒരുകുട്ടിയുടെ നില ഗുരുതരമാണ്. മറ്റ് എട്ട് കുട്ടികളെ അല്‍മാസ് ആസ്​പത്രയില്‍ പ്രവേശിപ്പിച്ചു. അനൗണ്‍സ്‌മെന്റ് നടത്തിക്കൊണ്ടിരുന്ന ട്രക്കറാണ് മുന്നോട്ട് നിയന്ത്രണം വിട്ട് പാഞ്ഞ് അപകടമുണ്ടാക്കിയത്. ട്രക്കര്‍ മറ്റൊരുകാറില്‍ ഇടിച്ചശേഷമാണ് നിന്നത്.



തിരുവനന്തപുരം: യൂറിയ മറിച്ചുവിറ്റ സംഭവത്തെക്കുറിച്ച് കൃഷിവകുപ്പ് സെക്രട്ടറി അന്വേഷണം നടത്തുമെന്ന് മന്ത്രി മുല്ലക്കര രത്‌നാകരന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍സബ്‌സിഡിയോടെ ലഭിച്ച യൂറിയ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മറിച്ചുനല്‍കിയത് വിവാദമായിരുന്നു. കോണ്‍ഗ്രസിലെ വി.ഡി.സതീശന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോഴാണ് മന്ത്രി ഇക്കാര്യം നിയമസഭയില്‍ പറഞ്ഞത്. അടിയന്തരപ്രമേയത്തിന് സ്​പീക്കര്‍ അനുമതില്‍നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. കഴിഞ്ഞനാലുവര്‍ഷമായി തുടരുകയാണെന്ന ആരോപണം കൃഷിമന്ത്രി നിയമസഭയില്‍ അംഗീകരിക്കുകയാണെന്ന് വി.ഡി.സതീശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ വില്‍പന നടന്നത്. അന്വേഷണത്തിന് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തുന്നത് ശരയല്ലെന്നും വി.ഡി. സതീശന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.



കല്‍പറ്റ: ബന്ദിപ്പൂര്‍ വനമേഖലയിലൂടെ രാത്രിയാത്രനിരോധിച്ചത് കര്‍ണാടക ഹൈക്കോടതി ശരിവെച്ചതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഹര്‍ത്താല്‍ തുടങ്ങി. കല്‍പറ്റയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.



ടൊറോന്റോ: കേരളത്തില്‍ വിവാദകൊടുങ്കാറ്റുയര്‍ത്തിയ എസ്.എന്‍.സി ലാവലിന്‍കമ്പനി കാനഡയിലും വിവാദച്ചുഴിയില്‍. കനേഡിയന്‍ സര്‍ക്കാര്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് അധികതുക ഈടാക്കിയെന്നതാണ് ലാവലിന് സ്വന്തം നാട്ടില്‍ വിനയായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കനേഡിയന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി റോണ അമ്പ്രോസ് ഉത്തരവിട്ടിട്ടുണ്ട്. കെട്ടിടത്തില്‍ ഒരു ഡോര്‍ബെല്‍ സ്ഥാപിച്ചതിന് ആയിരം ഡോളറും രണ്ട് ചെടികള്‍ വാങ്ങിയതിന് രണ്ടായിരം ഡോളറുമാണ് കമ്പനി ബില്‍ ഇട്ടിരിക്കുന്നത്. ഇത്തരത്തില്‍ അധികചാര്‍ജ് ഈടാക്കിയതായി ആരോപണം ഉയര്‍ന്നതാണ് അന്വേഷണത്തിന് ഇടയാക്കിയത്. 600 ലക്ഷം ഡോളറിനാണ് കാനഡയിലെ 320 സര്‍ക്കാര്‍കെട്ടിടങ്ങള്‍ നവീകരിക്കാനായി ലാവ്‌ലിന്‍ കമ്പനി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അന്വേഷണഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്നാണ് ലാവ്‌ലിന്‍ കമ്പനി ഇതിനെതിരായി പ്രതികരിച്ചത്. ഈ കരാറുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം 500 ഓഡിറ്റുകള്‍ നടത്തിയതിയിട്ടുണ്ട്. അന്വേഷണത്തില്‍ സുതാര്യതയുണ്ടാവണമെന്നും ലാവ്‌ലിന്‍ കമ്പനിയുടെ....



Oneindia Malayalam News
പാലക്കാട്: സൂര്യാഘാതം മൂലമുള്ള പൊള്ളലാണ് പാലക്കാട്ട് ഉണ്ടായിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ വിദഗ്ധ സംഘം സ്ഥിരീകരിച്ചു. വരും ദിവസങ്ങളിലും സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ട്.പാലക്കാടെ പ്രത്യേക ഭൂപ്രകൃതിയും മേഘരഹിതമായ അന്തരീക്ഷവുമാണ് സൂര്യാഘാതത്തിന് ഇടവയ്ക്കുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോക്ടര്‍ സക്കറിയ, ഡോക്ടര്‍ മുരളീദാസ്, ഡോക്ടര്‍ വിനായക് എന്നിവരുള്‍പ്പെടുന്ന സംഘം

ദില്ലി: ഭീകരവാദികളുടെ ഐഎസ്‌ഐ ബന്ധത്തെച്ചൊല്ലി ആഭ്യന്തരമന്ത്രി പി. ചിദംബരവും പാക് ഹൈക്കമ്മീഷണര്‍ ഷഹീദ് മാലിക്കും തമ്മില്‍ വാക് തര്‍ക്കമുണ്ടായി.അതിര്‍ത്തി കടന്നുള്ള തീവ്രവാദി പ്രവര്‍ത്തനത്തില്‍ ഐഎസ്‌ഐക്ക്പങ്കുണ്ടെന്ന ചിദംബരത്തിന്റെ പ്രസ്താവനായാണ് മാലക്കിനെ ചൊടിപ്പിച്ചത്. ലഷ്‌കര്‍ ഇ തൊയ്ബ. ജയ്ഷ് ഇ മുഹമ്മദ്തുടങ്ങിയ സംഘടനകളുടെ പേരെടുത്തുപറഞ്ഞാണ് ചിദംബരം ആരോപണം ഉന്നയിച്ചത്.ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ സാന്നിധ്യമുണ്ടെന്ന ആരോപണം ഉയര്‍ത്തിയാണ് മാലിക് തിരിച്ചടിച്ചത്. അഫ്ഗാനിസ്താനിലെ

നോയ്ഡ: തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ച കീഴ്ജീവനക്കാരിയെ ബിപിഒ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തി. സംഭവം പുറത്തായതിനെത്തുടര്‍ന്ന് ദില്‍ജിത് സിങ് എന്ന 29കാരനെ നോയ്ഡ പൊലീസ് അറസ്റ്റുചെയ്തു. 23വയസ്സുള്ള പൂജാ ജെയ്‌സ്വാള്‍ ആണ് കൊല്ലപ്പെട്ടത്. ഹോളി ആഘോഷത്തിന്റെ പിറ്റേദിവസമാണ് യഥാര്‍ത്ഥത്തില്‍ കൊല നടന്നത്. പിറ്റേന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.എന്നാല്‍ മാര്‍ച്ച് 10ന് വ്യാഴാഴ്ചമാത്രമാണ് കൊല്ലപ്പെട്ടത് പൂജയാണെന്ന് തിരിച്ചറിഞ്ഞത്. ഫരീദാബാദിലെ

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പണക്കാരുടെ കൈയിലെ ദല്ലാളാണെന്ന് സിപിഐ നേതാവ് എ.ബി ബര്‍ദന്‍. വിലക്കയറ്റത്തിനെതിരെ ഇടതു പക്ഷം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനികനെ കൂടുതല്‍ ധനികനാക്കാനും പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കാനുമാണ് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ സഹായിക്കുന്നത്. സാമ്പത്തിക കുത്തകകളെ സഹായിക്കുന്നതിനുള്ള നടപടികളാണ് യൂപിഎ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്-അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകനു

ദില്ലി: വിലക്കയറ്റത്തിനെതിരെ ഇടതുപാര്‍ട്ടികള്‍ നടത്തുന്ന ദില്ലി ചലോ ദേശീയപ്രക്ഷോഭം ആരംഭിച്ചു. രാം ലീലാ മൈതാനത്ത് നിന്ന് ജന്തര്‍മന്തര്‍ വരെ നടത്തിയ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. സിപിഎം ജനറല് സെക്രട്ടറി പ്രകാശ് കാരാട്ടാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദനും മറ്റു ഇടതുപാര്‍ട്ടികളുടെ നേതാക്കളും മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. വിലക്കയറ്റത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ധവളപത്രം

തിരുവനന്തപുരം: ഇന്റലിജന്‍സ് എഡിജിപി സിബിമാത്യൂവിനെതിരെയുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. പരാതിയില്‍ കഴമ്പില്ലെന്നതിനാലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് തള്ളിയത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ക്ക് സഹായിച്ചെന്നാരോപിച്ച് എറണാകുളം സ്വദേശി ഹമീദ് ആണ് ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്ന്‌ വിജിലന്‍സ്‌ സി.ഐ അശോക്‌ കുമാര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി അടിസ്‌ഥാന രഹിതമാണെന്ന്‌ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ വിജിലന്‍സ്‌ ജഡ്‌ജി

വാഷിങ്ടണ്‍: ചൈനയിലെ ഇന്റര്‍നെറ്റ് ഹാക്കിങ് സംബന്ധിച്ച വിവാദം പുകയുന്നതിനിടെ ചീനവിടാനരൊങ്ങുകയാണെന്ന് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍. ചൈനീസ് സര്‍ക്കാര്‍ ഗൂഗിളിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സെന്‍സെറിങില്‍ പ്രതിഷേധിച്ചാല്‍ ഗൂഗിള്‍ ചൈനയിലെ സേവനങ്ങള്‍ നിര്‍ത്താനൊരുങ്ങുന്നത്. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചകളുടെ തീരുമാനമില്ലെന്നും ചൈനയിലെ സേവനം നിര്‍ത്താന്‍ തന്നെയാണ് കമ്പനി ഉദ്ദേശിയ്ക്കുന്നതെന്നും ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് നിക്കോള്‍ വോംഗ് പറഞ്ഞു. ഇന്റര്‍നെറ്റില്‍ സെര്‍ച്ച്

കോട്ടയം: ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞു കാറില്‍ കയറ്റി വിനോദസഞ്ചാരകേന്ദ്രത്തിലെത്തിച്ചു പീഡിപ്പിച്ചു. അവശനിലയിലായ വിദ്യാര്‍ഥിനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയത്തെ പ്രമുഖ കോളജില്‍ രണ്ടാംവര്‍ഷ ബികോമിനു പഠിക്കുന്ന പാമ്പാടി സ്വദേശിനിയാണു പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ പരാതിപ്രകാരം പാമ്പാടി സ്വദേശി ഷൈനി(24)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം കോളജില്‍നിന്നു വീട്ടില്‍ പോകാനായി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍

തിരുവനന്തപുരം: കോഴിക്കോട് ഹോട്ടലില്‍ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിക്യാമറ ഉപയോഗിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖലാ എഡിജിപിയോട് കമ്മീഷന്‍ അംഗം കെഇ ഗംഗാധരന്‍ നിര്‍ദ്ദേശിച്ചു.മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം സാഗര്‍ ഹോട്ടലിലാണ് സ്ത്രീകളുടെ ടോയ്‌ലറ്റില്‍ മൊബൈല്‍ ക്യാമറ ഒളിച്ചുവച്ചു ചിത്രീകരണം നടത്തിയത്. ഒളിച്ചുവെച്ച

വാഷിങ്ടണ്‍: ദിനംപ്രതി അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസില്‍ എത്തുന്ന കത്തുകള്‍ക്ക് കണക്കില്ല. ഇവയില്‍ പലതും പ്രസിഡന്റ് ബരാക് ഒബാമയ്ക്കായി വരുന്നതുമാണ്.ഇതില്‍ നല്‍പ്പതിനായിരത്തോളം കത്തുകളില്‍ പകുതിയിലും ഒബാമയെ വിശേഷിപ്പിക്കുന്നത് വിഡ്ഢിയെന്നാണത്രേ. മറ്റാരുമല്ല ഒബാമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തിരക്കിട്ട പൊതുപരിപാടികള്‍ക്കു ശേഷം രാത്രി വൈകി വീട്ടിലെത്തുമ്പോള്‍ വൈറ്റ് ഹൌസ് ജീവനക്കാര്‍ വായിക്കാന്‍ തിരഞ്ഞെടുത്തു വച്ചിട്ടുള്ള പത്തു കത്തുകളില്‍ അഞ്ചെണ്ണവും തന്നോടു

പാലക്കാട്: സൂര്യാഘാതത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പാലക്കാടെത്തി. സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ഡോക്ടര്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയിരിക്കുന്നത്. രാവിലെ ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സൂര്യാഘാതത്താല്‍ ആളുകള്‍ക്ക് പൊള്ളലേറ്റ പാലക്കാട്ടെ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും.സംസ്ഥാനത്ത് കനത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് പാലക്കാട് ആളുകള്‍ക്ക് പൊള്ളലേറ്റ

ടൊറന്റോ: കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ ആരോപിതരായ എസ്എന്‍സി ലാവലിന്‍ കമ്പനി സ്വന്തം നാടായ കാനഡയിലും വിവാദത്തില്‍. കാനഡയിലെ സര്‍ക്കാര്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് അധികതുക ഈടാക്കിയെന്നതാണ് ലാവലിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ കനേഡിയന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി റോണ അമ്പ്രോസ് ഉത്തരവിട്ടിട്ടുണ്ട്. 600 ലക്ഷം ഡോളറിനാണ് കാനഡയിലെ 320 സര്‍ക്കാര്‍കെട്ടിടങ്ങള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സബസിഡി നിരക്കില്‍ നല്‍കുന്ന യൂറിയ സംസ്ഥാനം മറിച്ചുവിറ്റുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വിലക്കയറ്റത്തിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയും അതേസമയം കേന്ദ്രം സബ്‌സിഡി നിരക്കില്‍ നല്‍കിയ യൂറിയ മറിച്ചു വില്‍ക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പും നാണക്കേടുമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.പ്രതിപക്ഷത്തുനിന്ന് വിഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കേന്ദ്രം

തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ അനധികൃതമായി ജോലിക്കു ഹാജരാകാത്ത നാനൂറോളം ഡോക്ടര്‍മാരെ രണ്ടു ദിവസത്തിനകം പിരിച്ചുവിടും. ഇവര്‍ക്ക് ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രി പി.കെ ശ്രീമതി വ്യാഴാഴ്ച നിയമസഭയെ അറിയിച്ചു.ആരോഗ്യ വകുപ്പില്‍ അനധികൃത അവധിയെടുത്ത 140 ഡോക്ടര്‍മാരെ ആദ്യ ഘട്ടത്തില്‍ പിരിച്ചുവിട്ടിരുന്നു. അതിനു പുറമെയാണ് നാനൂറോളം പേരെക്കൂടി ഇപ്പോള്‍ പിരിച്ചുവിടുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഇത്തരത്തില്‍

ദില്ലി: ഒരു വര്‍ഷത്തിലേറെയായി ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിയുന്ന സത്യം കമ്പ്യൂട്ടേഴ്‌സ് മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജു ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുന്നു. 7100 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് രാജു ജാമ്യാപേക്ഷ നല്‍കിയത്. കേസന്വേഷണം പൂര്‍ത്തിയായതിനാല്‍ തെളിവുകള്‍ നശിപ്പിയ്ക്കാനോ അട്ടിമറിയ്ക്കാനോ കഴിയില്ലെന്ന് ജാമ്യാപേക്ഷയില്‍ രാജു വിശദീകരിയ്ക്കുന്നു. രാമലിഗരാജുവിന്റെ

Webdunia Malayalam News
മാവോയിസ്റ്റ് സ്വാധീനമുള്ള സ്ഥലങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ സൈനിക ശക്തി ഉപയോഗിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായ എല്ലാ അധികാരങ്ങളുമുണ്ട് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. രണ്ടാം യുപി‌എ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് നക്സല്‍ പ്രശ്നം ഒതുക്കാന്‍ സാധിക്കുമെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. സായുധ വിമോചന സമരത്തിലൂടെ അധികാരം പിടിച്ചെടുക്കാനാണ്...

ബെര്‍ലിന്‍: ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബി‌എം‌ഡബ്ലിയുവിന്‍റെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. 36.4 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

ജനീവ: ബ്രട്ടീഷ് ബാങ്കിംഗ് ഭീമന്‍മാരായ എച്ച്‌എസ്‌ബിസിയില്‍ മോഷണം. പക്ഷെ പണത്തെക്കാളും വിലപ്പെട്ട രേഖകളാണ് ബാങ്കിലെ മുന്‍ തൊഴിലാളി കൂടിയായ മോഷ്ടാവ് കവര്‍ന്നെടുത്തത്. 15000 ഉപഭോക്താക്കളുടെ സ്വിസ് ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ അടക്കമുള്ള രേഖകളാണ് ഇയാള്‍ ചൂണ്ടിയത്.

മുംബൈ: വ്യാഴാഴ്ച ആഭ്യന്തര ഓഹരികള്‍ വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് മുന്നേറ്റത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് താഴോട്ട് പോയിരുന്നു. 17,088 പോയിന്റി വ്യാപാരം തുടങ്ങിയ സെന്‍സെക്സ് 17,054 വരെ എത്തിയിരുന്നു. എങ്കില്‍ അവസാന മണിക്കൂറുകളില്‍ 70 പോയിന്റ് മുന്നേറ്റത്തോടെ ബി എസ് ഇ 17,167 എന്ന നിലയില്‍ വ്യാപാരം നിര്‍ത്തുകയായിരുന്നു.

മുംബൈ: ബാങ്ക് ഓഫ് ഇന്ത്യയും ഏതാനും നിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് ഉയര്‍ത്തി. കാല്‍ ശതമാനം മുതല്‍ ഒന്നര ശതമാനം വരെയാണ് പലിശ നിരക്കുയര്‍ത്തിയത്.

ഗാന്ധിനഗര്‍: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ലളിതമായി ഉപയോഗിക്കാനാകുന്ന മൊബൈലുകള്‍ വികസിപ്പിക്കാന്‍ സാങ്കേതിക രംഗത്തെ വിദഗ്ധരായ ഐബി‌എം ഗവേഷണം ആരംഭിച്ചു. അക്ഷരാഭ്യാസമില്ലാത്തവര്‍ക്കും മൊബൈല്‍ സേവനം ലഭ്യമാക്കാന്‍ ലക്‍ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം.

മുംബൈ: ആഗോള വിപണിയില്‍ നിന്ന് പിന്തുണയുണ്ടായിട്ടും സെന്‍സെക്സിലും നിഫ്റ്റിയിലും നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് പത്തൊമ്പത് പോയിന്‍റും നിഫ്റ്റി മൂന്ന് പോയിന്‍റുമാണ് തുടക്കത്തില്‍ താഴ്ന്നത്. മെറ്റല്‍, എഫ്‌എംസിജി, ഓട്ടോ ഓഹരികളില്‍ നേരിട്ട തിരിച്ചടിയാണ് വിപണിയെ പിന്നോട്ടടിച്ചത്.

ന്യൂഡല്‍ഹി: ആകര്‍ഷക നിരക്കില്‍ ആകാശയാത്ര വാഗ്ദാനം ചെയ്യുന്ന സ്പൈസ് ജെറ്റ് അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂണിലാണ് സര്‍വ്വീസ് ആരംഭിക്കുക. അന്താരാഷ്ട്ര സര്‍വ്വീസുകളും ആകര്‍ഷകമായ നിരക്കിലായിരിക്കും ഏര്‍പ്പെടുത്തുകയെന്ന് കമ്പനി വ്യക്തമാക്കി.

ദുബായ്: മൂന്നാമത് ദുബായ് ചായ സമ്മേളനത്തിന് യു എ ഇയില്‍ തുടക്കമായി. മുപ്പത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നായി 360 പ്രതിനിധികളാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഗ്ലോബല്‍ ടീ ഫോറത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ ടീ ബോര്‍ഡ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികത എല്ലാ രാജ്യങ്ങളിലും വിലക്കിയതാണ്. കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണിത്. എന്നിട്ടും, ഇന്റര്‍നെറ്റ് ലോകത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍...

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ സാറ്റ്ലൈറ്റ് ഭൂപടത്തില്‍ ബൈക്ക് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തി. ബുധനാഴ്ച മുതലാണ് ഈ സേവനം തുടങ്ങിയത്. ബൈക്കുകളുടെ സഞ്ചാര വഴികള്‍ രേഖപ്പെടുത്താനുള്ള....

സി-ഡിറ്റിന്‍റെ അഡ്വാന്‍സ്ഡ്‌ ഐ റ്റി ട്രെയിനിങ്‌ സെന്‍ററായ സൈബര്‍ശ്രീയില്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ ഒരു മാസത്തെ പരിശീലനത്തിന്‌ പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ അപേക്ഷിക്കാം. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലാണ്‌ പരിശീലനം. കമ്പ്യൂട്ടര്‍ പരിചയം ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന തത്വങ്ങള്‍, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി, ഫോട്ടോ എഡിറ്റിങ്‌ സോഫ്റ്റ്‌ വെയര്‍ തുടങ്ങിയവയാണ്‌ പാഠ്യ വിഷയങ്ങള്‍.

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ കാമ്പസിലെ ചെയില്‍ഡ്‌ ഡവലപ്മെന്‍റ് സെന്‍ററില്‍ 2009 - 10 വര്‍ഷം പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമാ ഇന്‍ ക്ലിനിക്കല്‍ ചെയില്‍ഡ്‌ ഡവലപ്മെന്‍റ് (പി ജി ഡി സി സി ഡി)കോഴ്സിന്‌ അപേക്ഷിക്കാം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ 6680-10790 രൂപ ശമ്പളനിരക്കില്‍ ഡന്‍റല്‍ ഹൈജീനിസ്റ്റിന്‍റെ ലാറ്റിന്‍ കത്തോലിക്ക്‌ വിഭാഗത്തിന്‌ സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവുണ്ട്‌. യോഗ്യത - എസ് എസ് എല്‍ സിയും തിരുവനന്തപുരം ഡന്‍റല്‍, കോളജില്‍ നിന്നും ഡന്‍റല്‍ ഹൈജീനിസ്റ്റ്‌ കോഴ്സും ജയിക്കണം.

ഈസ്‌റ്റ്കോസ്‌റ്റ് റെയില്‍വെയില്‍ കള്‍ച്ചറല്‍ ക്വാട്ടയില്‍ രണ്ടു മ്യൂസിഷ്യന്‍റെ ആവശ്യമ്യുണ്ട്. യോഗ്യത: വോക്കല്‍ മ്യൂസിക്കല്‍ ഡിഗ്രി/ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയം. ആകാശവാണി/ ദൂരദര്‍ശന്‍ തുടങ്ങിയവയില്‍ പരിപാടി അവതരിപ്പിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

Yahoo! Malayalam News
ടൊറന്‍റോ: കേരളത്തില്‍ വൈദ്യുതി അറ്റകുറ്റപ്പണികളിലെ അഴിമതിയിലൂടെ കുപ്രസിദ്ധി നേടിയ കനേഡിയന്‍ കമ്പനി എസ് എന്‍ സി ലാവ്‌ലിന്‍ സ്വന്തം നാടിനെയും അതിഭീകരമായി പറ്റിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് കരാര്‍ എടുത്ത ലാവ്‌ലിന്‍ കമ്പനി വന്‍ അഴിമതി നടത്തിയെന്നാണ് കാനഡയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

പാലക്കാട്‌: സംസ്ഥാനത്ത് വരും ദിവസങ്ങളിലും സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയില്‍ സൂര്യാഘാതം ഉണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ധ സംഘമണ് ഇക്കാര്യം അറിയിച്ചത്. സെന്‍റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസിലെ വിദഗ്ദ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച ഇടതുപക്ഷ കക്ഷികള്‍ വെള്ളിയാഴ്ച പാര്‍ലമെന്റ് ബഹിഷ്കരിച്ചു. വിലക്കയറ്റത്തിന് ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് ധവളപത്രം ഇറക്കണമെന്ന് ആവശ്യപ്പെട്ട ഇടതുപക്ഷം ഭരണപക്ഷം പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്.

ന്യൂഡല്‍ഹി: മാവോയിസ്റ്റ് സ്വാധീനമുള്ള സ്ഥലങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ സൈനിക ശക്തി ഉപയോഗിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായ എല്ലാ അധികാരങ്ങളുമുണ്ട് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം.

മെല്‍ബണ്‍: നഗ്നഫോട്ടോ വിവാദത്തിലൂടെ മാധ്യമ കണ്ണുകളിലെത്തിയ ഓസീസ് ക്രിക്കറ്റ് താരം മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രതിശ്രുത വധുവും മോഡലുമായ ലാറ ബിംഗ്ലെ ചതിക്കപ്പെടുകയായിരുന്നു എന്ന് അവരുടെ വക്താവ് മാക്സ് മാര്‍ക്സണ്‍ വെളിപ്പെടുത്തുന്നു.

കൊച്ചി: വ്യാജ രേഖകളിലൂടെ 500 കോടിയുടെ വിദേശ കാര്‍ രാജ്യത്തിലേക്കു കടത്തിയ വിവാദമലയാളി അലക്സ് ജോസഫിന്‍റെ കത്തിടപാടുകളില്‍ വിരിയുന്നത് വമ്പന്മാരുടെ പേരുകള്‍. കേന്ദ്ര കാബിനറ്റിലെ മുന്‍ ധനകാര്യമന്ത്രിയും ബി ജെ പി ഉന്നത നേതാവുമായ യശ്വന്ത് സിന്‍ഹയുടേതാണ് ഒരു പേര്. കൂടാതെ, ബോളിവുഡിലെ താരങ്ങളും മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രമുഖരും അലക്സുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരാണ്.

വാഷിംഗ്ടണ്‍: ‘ദ അപ്പീല്‍ ഓഫ് കോണ്‍ഷ്യസ് ഫൌണ്ടേഷന്‍’ നല്‍കുന്ന ഈ വര്‍ഷത്തെ വേള്‍ഡ് സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡ് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിംഗിന്. അവാര്‍ഡ് സെപ്തംബറില്‍ സിംഗിന് സമ്മാനിക്കും.

കോഴിക്കോട്‌: കോഴിക്കോട് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ സ്ത്രീകളുടെ ടോയ് ലറ്റില്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തിയ സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനെ അറസ്റ്റു ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു. ഹോട്ടല്‍ ജീവനക്കാരനായ അഖില്‍ ജോസിനെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടയാളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.

നൊകോഷ്യ: സൈപ്രസിലെ മുന്‍ പ്രസിഡന്റ് ടാസോസ് പാപാഡൊപുലസിന്റെ മൃതദേഹം മോഷ്ടിച്ച ഒരു ഇന്ത്യന്‍ വംശജനടക്കം രണ്ട് പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ പണം തട്ടാനായി കഴിഞ്ഞ മൂന്ന് മാസമായി മൃതദേഹം തട്ടിയെടുത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.

അഹമ്മദാബാദ്: ഗുജറാത്ത് കലാപ കേസില്‍ നിയമനടപടികളുമായി മുഖ്യമന്ത്രി നരേന്ദ്ര മോഡിയും സംസ്ഥാന സര്‍ക്കാരും സഹകരിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വക്താവ് സത്യനാരായണ്‍ വ്യാസ് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, മോഡി പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐ‌ടി) മുന്നില്‍ നേരിട്ട് ഹാജരാവുമോ എന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയിട്ടില്ല.

തിരുവനന്തപുരം: യൂറിയ മറിച്ചു വില്ക്കലില്‍ അടിയന്തിരപ്രമേയത്തിനു അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു നല്കിയ യൂറിയ മറിച്ചു വിറ്റുവെന്നാരോപിച്ച് പ്രതിപക്ഷത്തു നിന്ന് വി ഡി സതീശന്‍ എം എല്‍ എ ആയിരുന്നു അടിയന്തിരപ്രമേയത്തിനു നോട്ടീസ് നല്കിയത്.

പാലക്കാട്: പാലക്കാട്‌ ജില്ലയിലെ സൂര്യാഘാതത്തെക്കുറിച്ച് പഠിക്കാനുള്ള വിദഗ്ധ സംഘം ഇന്നെത്തും. സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസിലെ ഡോക്ടര്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇന്നെത്തുന്നത്‌. രാവിലെ കലക്ടറുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും സൂര്യാഘാതം ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. സൂര്യാഘാതത്താല്‍ ആളുകള്‍ക്ക്‌ പൊള്ളലേറ്റ പാലക്കാട്ടെ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും.

ചെന്നൈ: ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആയ എയര്‍ ഏഷ്യ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് നടത്താനൊരുങ്ങുന്നു. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കായിരിക്കും പുതിയ സര്‍‌വീസുകള്‍ തുടങ്ങുക.

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമ തനിക്ക് ലഭിച്ച നോബല്‍ സമ്മാനത്തുകയായ 14 ലക്ഷം ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പത്ത് സംഘടനകള്‍ക്കായി വീതിച്ചു നല്‍കി. സൈനിക ആശുപത്രിയിലും മുതിര്‍ന്നവരുടെ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ക്ക് താമസസൌകര്യമൊരുക്കുന്ന ഫിഷര്‍ ഹൌസ് എന്ന സംഘടനയ്ക്കാണ് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് എന്ന് വൈറ്റ്‌ഹൌസ് വ്യാഴാഴ്ച വെളിപ്പെടുത്തി. ഫിഷര്‍ ഹൌസിന് 2.5 ലക്ഷം ഡോളറാണ് നീക്കിവച്ചത്.

കല്‍പറ്റ: കോഴിക്കോട്-ബാംഗ്ലൂര്‍ പാതയില്‍ രാത്രിഗതാഗതം നിരോധിച്ചത് ശരിവെച്ച കര്‍ണാടക ഹൈക്കോടതി നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപനസമിതിയും യു ഡി എഫും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Malayalam Cinema News
കാതറിന്‍ ബിഗലോ ഒരു അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു. ഏഴുവര്‍ഷം നീണ്ട തപസിന് ശുഭാന്ത്യം. റെഡ് കാര്‍പ്പറ്റിന്‍റെ രാജകീയതയില്‍ ഏഴ് ഓസ്കറുകളാണ് ഹര്‍ട്ട് ലോക്കര്‍ വാരിക്കൂട്ടിയത്. മുന്‍ ഭര്‍ത്താവ് ജയിംസ് കാമറൂണിന്‍റെ പ്രസ്റ്റീജ് ചിത്രമായ അവതാറിനെ തകര്‍ത്തെറിഞ്ഞാണ് കാതറിന്‍ കിരീടം ചൂടിയത്. 2008 സെപ്റ്റംബര്‍ നാലിന് ഇറ്റലിയില്‍ റിലീസ് ചെയ്ത ഹര്‍ട്ട് ലോക്കര്‍ ഒരു അമേരിക്കന്‍ വാര്‍ ത്രില്ലറാണ്. അമേരിക്കയില്‍ 2009 ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് ശേഷം ഇതുവരെ ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചു. ബാഫ്തയും ഓസ്കറും അതില്‍ അവസാനത്തേതു മാത്രം. ഇറാഖ് യുദ്ധസമയത്ത് ബോംബ് നിര്‍വീര്യമാക്കാന്‍ നിയമിക്കപ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ നേരിടേണ്ടി വരുന്ന സങ്കീര്‍ണതകളാണ് ഹര്‍ട്ട് ലോക്കര്‍ പറയുന്നത്.

ഇത് തമിഴ് സിനിമയുടെ പുതിയ മുഖം, വി ടി വി(വിണ്ണൈ താണ്ടി വരുവായാ). ആദ്യം തന്നെ പറയാം, ഒരിക്കലും ഈ സിനിമ മിസ് ആക്കരുത്. അങ്ങനെ ചെയ്താല്‍, സിനിമ ആസ്വദിക്കുന്ന ഒരാള്‍ക്ക് അതാവും ഏറ്റവും വലിയ നഷ്ടം. ഇങ്ങനെ ഒരു സിനിമ തമിഴില്‍ ഉണ്ടായിട്ടില്ല. മണിരത്നത്തിന്‍റെ ‘അലൈ പായുതേ’യേക്കാള്‍ രണ്ടു മടങ്ങ് മേലെ നില്‍ക്കുന്ന സിനിമയാണിത്. ഇതില്‍ കൂടുതല്‍ എന്തുറപ്പു വേണം? ക്വാളിറ്റി സിനിമ എന്ന കണ്‍സെപ്റ്റ് ഗൌതം വാസുദേവ് മേനോന് ആദ്യ ചിത്രം മുതല്‍ ഉണ്ട്. ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന ഡെസ്റ്റിനേഷനിലേക്കുള്ള യാത്ര ഗൌതം തുടങ്ങിയത് മിന്നലൈയില്‍ ആണ്. മിന്നലൈയുടെ ഒരു എക്സ്റ്റന്‍ഷനാണ് ഈ ചിത്രം എന്നു പറയാം. ‘ഗൌതം, നിങ്ങള്‍ ഒരു അത്ഭുത സിനിമ ഉണ്ടാക്കിയിരിക്കുന്നു’ എന്ന് ആഹ്ലാദം പ്രകടിപ്പിച്ചാണ് ഞാന്‍ തിയേറ്റര്‍ വിട്ടത്.

പ്രേക്ഷകരുടെ മുന്‍‌ധാരണകളെ തകിടം മറിക്കുന്നതാവണം സിനിമ. അല്ലെങ്കില്‍ അങ്ങനെയുള്ളവയാണ് നല്ല സിനിമകളുടെ വിഭാഗത്തില്‍ പെടാന്‍ യോഗ്യതയുള്ളവ. പക്കാ കൊമേഴ്സ്യല്‍ മസാലകളില്‍ പോലും പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള ചില ശ്രമങ്ങളെ അനുമോദിച്ചേ മതിയാവൂ. എന്നാല്‍ വിശാല്‍ നായകനായ പുതിയ തമിഴ് ചിത്രം ‘തീരാത വിളയാട്ടു പിള്ളൈ’ അങ്ങനെയുള്ള ശ്രമങ്ങളൊന്നും നടത്തുന്നില്ല. മാത്രമല്ല, ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ അസ്വസ്ഥത മാത്രമാണ് പ്രേക്ഷകര്‍ക്ക് തോന്നുക. ആക്ഷന്‍ സിനിമകളില്‍ അഭിനയിച്ചു നടന്ന വിശാലിന് പ്രണയചിത്രം ചെയ്യണമെന്നും കോമഡി ചെയ്യണമെന്നും കടുത്ത ആഗ്രഹം. ആഗ്രഹം നല്ലതാണ്. ഒരുപാട്‌ ആഗ്രഹങ്ങള്‍ ഉള്ളവര്‍ക്കേ ഉന്നതങ്ങളില്‍ എത്താന്‍ കഴിയൂ. പക്ഷേ വിശാല്‍ ആഗ്രഹം തീര്‍ക്കുന്നത് പ്രേക്ഷകരെ ബുദ്ധിമുട്ടിച്ചുകൊണ്ടാണ്. വിളയാട്ടു പിള്ളൈയുടെ കോമഡി കണ്ട് ആരും ചിരിക്കുന്നില്ല. പ്രണയരംഗങ്ങള്‍ കണ്ട് മനസ് തരളിതമാകുന്നുമില്ല.

ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി 16 വര്‍ഷം ചെലവഴിക്കുക. കഥയ്ക്ക് അനുയോജ്യമായ നടീനടന്‍‌മാര്‍ക്കായി മാസങ്ങളോളം കാത്തിരിക്കുക. സിനിമ ഒരു തപസു പോലെ ആവുക. ഇതൊക്കെ മലയാള സിനിമയില്‍ ഒരു സംവിധായകനില്‍ നിന്ന് ഇക്കാലത്ത് പ്രതീക്ഷിക്കാനാകാത്ത കാര്യമാണ്. ആര്‍ സുകുമാരന്‍ എന്ന സംവിധായകന്‍ വ്യത്യസ്തനാകുന്നത് അവിടെയാണ്. ഒരു ധ്യാനം പോലെ തന്‍റെ സിനിമകളെ സമീപിക്കുന്ന വ്യക്തിയാണ് സുകുമാരന്‍. വര്‍ഷങ്ങള്‍ നീണ്ട ആ ധ്യാനത്തിന്‍റെ ഫലമാണ് ‘യുഗപുരുഷന്‍’ എന്ന സിനിമ. മമ്മൂട്ടിയും ദേവനും ജഗതിയും നവ്യാ നായരുമൊക്കെ ഉള്‍പ്പെട്ട ഒരു അടിച്ചുപൊളി കൊമേഴ്സ്യല്‍ സിനിമയല്ല ഇത്. ഓരോ മലയാളിയുടെയും മനസിന് നേരെ പിടിച്ച കണ്ണാടിയാണ് യുഗപുരുഷന്‍.

റിലീസാകുന്നതിന് മുമ്പുതന്നെ നെറ്റിലൂടെയും വഴിയോരത്ത് ഡിവിഡികളിലൂടെയും പ്രചരിച്ച് വന്‍ വിവാദമായ സിനിമയായിരുന്നു കെ‌എസ് രവികുമാര്‍ - ശരത്‌കുമാര്‍ ടീമിന്റെ ‘ജഗ്ഗുഭായ്’. ശരത്‌കുമാറും ഭാര്യ രാധികയും (രാധികയാണ് ഈ സിനിമ നിര്‍മിച്ചത്) കണ്ണീരോടെയാണ് പടം ലീക്കായ കഥ മാധ്യമങ്ങളെ അറിയിച്ചത്. ഇതാ ഇപ്പോള്‍ ‘ജഗ്ഗുഭായി’ റിലീസായിക്കഴിഞ്ഞു. ശരത്തിന്റെയും രാധികയുടെയും കണ്ണുനീരിന്റെ പിന്‍‌ബലം ജഗ്ഗുഭായിക്ക് കൂട്ടാവുമോ എന്നുമാത്രമാണ് ഇനി കണ്ടറിയേണ്ടത്. കാരണം, ശരാശരി നിലവാരം പോലും പുലര്‍ത്താത്ത സിനിമയാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ജഗ്ഗുഭായി!

ഷാജി കൈലാസ് - മമ്മൂട്ടി - എ കെ സാജന്‍ ടീമിന്‍റെ ‘ദ്രോണ 2010’ ഒരു സിനിമ എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ്. ഷാജിച്ചിത്രങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായ ത്രില്‍ + എന്‍റര്‍ടെയ്ന്‍‌മെന്‍റ്‌ സമവാക്യത്തെ പാടേ തച്ചുടയ്ക്കുന്ന സിനിമ. എ കെ സാജന്‍റെ തിരക്കഥാ രചനാപാടവത്തിന്‍റെ വളര്‍ച്ച പടവലങ്ങ പോലെയാണ്. ഈ തിരക്കഥ വിശ്വസിച്ച് പണമിറക്കിയയാളിന്‍റെ നല്ല മനസിനെ പടം തീര്‍ന്നയുടന്‍ ചില പ്രേക്ഷകര്‍ സ്തുതിക്കുന്നതു കണ്ടു! നൂറ്റാണ്ട് 21 ആയി. എ കെ സാജന്‍റെ ചിന്തകള്‍ പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പടിപ്പുര കടന്നിട്ടേയുള്ളൂ എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ ഇമ്മട്ടിലൊരു സാധനം പടച്ചുണ്ടാക്കുമോ? പ്രേക്ഷകന്‍റെ ക്ഷമയെ പരമാവധി പരീക്ഷിക്കുകയാണ് ദ്രോണയിലൂടെ ഈ തിരക്കഥാകൃത്ത്. അഭിനയിക്കാന്‍ മമ്മൂട്ടിയും ഫ്രെയിം വയ്ക്കാന്‍ ഷാജി കൈലാസും സമ്മതിച്ചതെങ്ങനെ? ഇതേക്കുറിച്ച് എസ് എന്‍ സ്വാമിക്ക് ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിക്ക് വകുപ്പുണ്ട്.

എന്തായാലും ആദ്യ ഷോ തന്നെ ചിത്രം കണ്ടു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ കണ്ണുകളില്‍ വല്ലാത്തൊരു മൂടല്‍ പോലെ, മനസിലും. ഇതാണോ സിദ്ദിഖ് വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്ന സിനിമ? ഈ സിനിമയ്ക്കായാണോ നയന്‍‌താര മലയാളത്തിനു വേണ്ടി തന്‍റെ വിലപ്പെട്ട ദിനങ്ങള്‍ നീക്കിവച്ചത്? എന്തായാലും, ദിലീപിന് സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് തുടരുകയാണ്. ഘോഷിക്കപ്പെട്ടതുപോലെ ബോഡിഗാര്‍ഡ് ഒരു മികച്ച അനുഭവമല്ല, ഒരു തരത്തിലും. സിദ്ദിഖ് - ലാല്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായതിന് കാരണങ്ങള്‍ പലതാണ്. കണ്ണീരിന്‍റെ നനവുള്ള, നന്‍‌മയുള്ള ചിരിയായിരുന്നു അവയുടെ മുഖമുദ്ര. ഹിറ്റ്ലറിന് ശേഷം സിദ്ദിഖ് നഷ്ടപ്പെടുത്തിയതും ആ സിദ്ധിയാണ്. സ്ലാപ്സ്റ്റിക് കോമഡികള്‍ ഒരു പരിധി വിട്ടാല്‍ അലര്‍ജിയാകും. ബോഡിഗാര്‍ഡിലൂടെ സിദ്ദിഖ് ഇത്തരം അലര്‍ജി പരത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ‘പറക്കും തളിക’ ഈ ചിത്രത്തെ അപേക്ഷിച്ച് എത്ര ഭേദമാണെന്ന് തോന്നിപ്പോകും.

പൊങ്കല്‍ റിലീസുകളായ ആയിരത്തില്‍ ഒരുവനും കുട്ടിയും സൂപ്പര്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ തമിഴകത്തിലെ രണ്ട് സഹോദരങ്ങള്‍ക്ക് അഭിമാനിക്കാം. ഈ സഹോദരങ്ങള്‍ ആരാണെന്നോ? ധനുഷും ജ്യേഷ്ഠന്‍ സെല്‍‌വരാഘവനും. പൊങ്കല്‍ യുദ്ധത്തില്‍ ഇരുവരും വിജയിച്ചിരിക്കുന്നു. കാരണം പൊങ്കല്‍ സൂപ്പര്‍ ഹിറ്റായ കുട്ടിയിലെ നായകന്‍ ധനുഷാണെങ്കില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ‘ആയിരത്തില്‍ ഒരുവന്‍’ സംവിധാനം ചെയ്തിരിക്കുന്നത് ജ്യേഷ്ഠന്‍ സെല്‍‌വരാഘവനാണ്!

‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ആരും മോഹിക്കുന്ന ടൈറ്റില്‍ കണ്ടാണ് ഞാന്‍ സജി സുരേന്ദ്രന്‍റെ ആദ്യ ചിത്രം കാണാന്‍ തിയറ്ററില്‍ കയറിയത്. എന്നാല്‍ പടം കണ്ട് കഴിഞ്ഞപ്പോള്‍ സംഗതി കൊള്ളാമല്ലോയെന്ന് പ്രേക്ഷകര്‍‌ക്കൊപ്പം എനിക്കും തോന്നി. അതുകൊണ്ട് സജിയുടെ അടുത്ത ചിത്രം തിയറ്ററിലെത്തുന്നത് കാണാന്‍ കാത്തിരുന്ന പ്രേക്ഷകരുടെ കൂട്ടത്തില്‍ ഞാനും കൂടിയത്. പുതുവര്‍ഷം ആദ്യ തിയറ്ററിലെത്തിയ ചിത്രമെന്ന പ്രത്യേകത വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തിയ ‘ഹാപ്പി ഹസ്ബന്‍‌ഡ്സ്’ എന്ന സിനിമയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യദിവസത്തെ ആദ്യഷോ തന്നെ കാണാന്‍ തീരുമാനിച്ചിറങ്ങിയത്. സജി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ചിരിയുടെ മാലപ്പടക്കം തലങ്ങും വിലങ്ങും വിതറിക്കൊണ്ട് പ്രേക്ഷകരെ ചിരിലഹരിയില്‍ ആറാടിക്കുകയാണ് സജിയും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയും.

ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയിലൂടെ അഭിനയശേഷി മാറ്റുരയ്ക്കാന്‍ പറ്റിയ ഒരുവേഷം മോഹന്‍ലാലിനും മണ്ണിന്റെ മണമുള്ള നല്ലൊരു കുടുംബചിത്രം മലയാളത്തിനും ഏറെക്കാലത്തിന് ശേഷം ലഭിച്ചിരിക്കുന്നു. മണ്ണിനെയും കൃഷിയെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന കര്‍ഷകര്‍ക്ക് നേരെ പിടിച്ചിരിക്കുന്ന കണ്ണാടിയാണ് ഈ ചിത്രം. ഉദയനാണ് താരം നല്‍കി‌യ പ്രതീക്ഷകള്‍ മനസ്സില്‍ വെച്ചുകൊണ്ടാണ് റോഷന്‍ ആന്‍ഡ്ര്യൂസ് ഒരുക്കിയ രണ്ടാമത്തെ ലാല്‍ ചിത്രം കാണാന്‍ ആദ്യ ഷോയ്ക്ക് തന്നെ ഇടിച്ചു കയറിയത്. മികച്ചൊരു കുടുംബചിത്രമാണ് റോഷനും ജെയിംസ് ആല്‍‌ബെര്‍ട്ടും ലാലും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയുടെയും അനിതരസാധാരണമായ അഭിനയമികവും ഷാഫിയുടെ സംവിധാനത്തികവും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചലച്ചിത്രാനുഭവമായി ചട്ടമ്പിനാട്. മമ്മൂട്ടിയുടെ കന്നട കലര്‍ന്ന സംഭാഷണശൈലി ഒഴിച്ചാല്‍ ഏറെ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഒറ്റയിരുപ്പിന് മടുപ്പില്ലാതെ കാണാവുന്ന ഒരു സിനിമയെടുത്തതിന് ഷാഫിക്ക് അഭിമാനിക്കാം. മികച്ച ഗെറ്റപ്പില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ഈ സിനിമ മമ്മൂട്ടി ഫാന്‍സിനൊരു ട്രീറ്റായിരിക്കും എന്ന് ഉറപ്പ്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നമ്മുടെ പഴയ ആ നായകന്‍ പേരൊക്കെ മാറ്റി ‘ശങ്കര്‍ പണിക്കര്‍’ എന്ന പുതിയ പേരൊക്കെയിട്ട് സംവിധാനം ചെയ്ത ‘കേരളോത്സവം 2009’ എന്ന എന്ന ചലച്ചിത്ര വികൃതരൂപം കണ്ടതിന്റെ ഹാംഗ്‌ ഓവറിലാണ് ഞാനിപ്പോള്‍. ശങ്കറിന്റെ രണ്ടാമത്തെ സംവിധാന ശ്രമമാണ് ‘കേരളോത്സവം 2009’ എന്ന് തോന്നുന്നു. എന്തായാലും സംവിധായകനാവാന്‍ ശങ്കര്‍ ഇനിയും വളരെയേറെ പഠിക്കണം എന്നേ എനിക്ക് പറയാനുള്ളൂ.

സത്യസന്ധനും ധീരനുമായ ദേവരാജ് ഐ‌പി‌എസ് (ശ്രീഹരി) പൊലീസ് അധികാരിയെപ്പോലെ ആകാന്‍ കൊതിക്കുന്ന, തൂത്തുക്കുടിയില്‍ ഒരു ശരാശരി യുവാവിനെയാണ് വിജയ് ഇതില്‍ അവതരിപ്പിക്കുന്നത്. പൊലീസ് ആകാനുള്ള ആഗ്രഹവുമായി ചെന്നൈയില്‍ വിജയ് എത്തുന്നതും കൊളേജില്‍ ചേരുന്നതും ട്രെയിനില്‍ വച്ച് ഒരു സുന്ദരിയെ (അനുഷ്ക) കണ്ടുമുട്ടുന്നതും ഒരു റൌഡിയുമായി കൊമ്പുകോര്‍ക്കുന്നതും റൌഡിയുടെ പിതാവായ അധോലോക നായകനെ വേട്ടയാടുന്നതുമാണ് വേട്ടക്കാരനിലെ കഥ! രജനീകാന്തിന്റെ ‘വാരിസ്’ എന്നറിയപ്പെടുന്ന ‘ഇളയ ദളപതി’ വിജയ് നായകനായ വേട്ടക്കാരന്‍ എന്ന സിനിമ വെറുമൊരു ‘മസാലാ വേട്ട’യാണ്.

ടെര്‍‌മിനേറ്റര്‍, എലിയന്‍‌സ്, ടൈറ്റാനിക്ക്, ട്രൂ ലൈസ് എന്നീ അവിസ്മരണീയ സിനിമകള്‍ ഒരുക്കിയ ജെയിംസ് കാമറൂണ്‍ എന്ന സംവിധായകന്‍റെ ഏറ്റവും പുതിയ സിനിമയായ അവതാര്‍ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരിക്കും. ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയും, പ്രതീക്ഷകള്‍ക്കും അപ്പുറത്താണ് ഈ ദൃശ്യവിസ്മയമെന്ന്. പ്രമേയത്തിന്‍റെയും സ്‌പെഷല്‍ ഇഫക്‌റ്റിന്‍റെയും സാങ്കേതികതയുടെയും സന്തുലിതാവസ്ഥയാണ് അവതാറിലൂടെ കാമറൂണ്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ത്രിമാനക്കാഴ്ചകളിലൂടെ ഒരു ജീവവംശത്തിന്‍റെ ദുരന്തകഥയാണ് അവതാര്‍ ഹൃദയാവര്‍ജ്ജകമായി പറഞ്ഞുപോകുന്നത്. അടുത്തിടെ ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച പരിസ്ഥിതി സിനിമ കൂടിയാണ് അവതാര്‍.

ടി പി രാജീവന്‍റെ നോവലിനെ അധികരിച്ച് രഞ്ജിത് ഒരുക്കിയ ‘പാലേരി മാണിക്യം’ വ്യത്യസ്തമായ ഒരു അറ്റം‌പ്റ്റ് തന്നെ, സംശയമില്ല. എന്നാല്‍ പതിവുപോലെ, കഥാപാത്രങ്ങളില്‍ ബുദ്ധിജീവിജാഡ തിരുകാനുള്ള രഞ്ജിത്തിയന്‍ ശ്രമം ഈ സിനിമയുടെ ആസ്വാദനത്തിന് തടസമാണ്. 52 വര്‍ഷം മുമ്പുള്ള പാലേരിഎപ്പിസോഡ് മനോഹരമായപ്പോള്‍, പുതിയ കാലത്തെ കഥാപാത്രങ്ങളെ പലരെയും ‘നവസംസ്കാര’ത്തിന്‍റെ സൃഷ്ടികളാക്കി രഞ്ജിത് അവതരിപ്പിച്ചത് കല്ലുകടിയായി. എങ്കിലും ധൈര്യമുള്ള സംവിധായകന്‍റെ സൃഷ്ടിയാണ് ഈ സിനിമ. കൈ ഉയര്‍ത്തി ഒരു ലാല്‍‌സലാം!

സുരാജ് വെഞ്ഞാറമ്മൂട് നായകനായ ആദ്യചിത്രം ‘ഡ്യൂപ്ലിക്കേറ്റ്’ ആയിരുന്നു. ആ ചിത്രം മികച്ച വിജയം നേടിയതോടെ സുരാജിനെ നായകനാക്കി ഒട്ടേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രേവതി കലാമന്ദിറിന്‍റെ ബാനറില്‍ സുരേഷ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്. ‘ഞാന്‍ പരിധിക്കപ്പുറത്താണ്’ എന്നാണ് ഈ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡെടുത്ത് കുത്തുപാളയെടുക്കുന്ന ചെറുപ്പക്കാരനായാണ് സുരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചെലവുകുറഞ്ഞ ഒരു കോമഡിച്ചിത്രമാണിത്.

ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണും ബോളിവുഡ് ഇതിഹാസം അമീര്‍ഖാനും ഒന്നിക്കുന്നു. ഇതേത് പ്രൊജക്ട്?, എന്തു പ്രൊജക്ട്? എന്നൊന്നും ആലോചിച്ച് ചിന്താകുഴപ്പത്തിലാകേണ്ട. ഇരുവരും സിനിമയ്ക്കു വേണ്ടിയല്ല ഒന്നിക്കുന്നത്. കാമറൂണും അമീറും ഒരുമിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുകയാണ്. മാര്‍ച്ച് 13 ശനിയാഴ്ചയാണ് ഇരുവരും ഒന്നിച്ച് ഒരു സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നത്. ഡല്‍ഹിയില്‍ ‘സിനിമയുടെ ഭാവി’യെക്കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് ഹോളിവുഡിലെയും ബോളിവുഡിലെയും അതികായരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമാകാന്‍ പോകുന്നത്.

മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാണ്ഡഹാര്‍’ എന്ന സിനിമ അതിന്‍റെ താരബാഹുല്യം കൊണ്ടാണ് അടുത്തകാലത്ത് മാധ്യമശ്രദ്ധയാകര്‍ഷിച്ചത്. അമിതാഭ് ബച്ചന്‍, സൂര്യ, മോഹന്‍ലാല്‍ എന്നീ താരസൂര്യന്‍‌മാര്‍ ഒന്നിക്കുന്ന സിനിമ എന്നതാണ് കാണ്ഡഹാറിന്‍റെ പ്രത്യേകത. കാണ്ഡഹാര്‍ വിമാനം റാഞ്ചലാണ് ചിത്രത്തിന്‍റെ പ്രമേയം. മേജര്‍ രവി ഇപ്പോള്‍ കുറച്ചു ടെന്‍ഷനിലാണെന്നതാണ് പുതിയ വാര്‍ത്ത. കാണ്ഡഹാറിന്‍റെ അതേ പ്രമേയത്തില്‍ മറ്റൊരു സിനിമ അണിയറയിലൊരുങ്ങുന്നതാണത്രേ മേജറെ വിഷമിപ്പിക്കുന്നത്. തമിഴ് സംവിധായകന്‍ രാധാമോഹന്‍ സംവിധാനം ചെയ്യുന്ന ‘പയണം’ എന്ന തെലുങ്ക് - തമിഴ് ചിത്രമാണ് കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നത്.

ആപ്തരക്ഷക തമിഴിലും എടുക്കാനാണ് പി വാസു ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. അതെ, തമിഴികത്ത് ആയിരം ദിവസത്തോളം തകര്‍ത്തോടിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം തന്നെ. ചന്ദ്രമുഖി - 2 യാഥാര്‍ത്ഥ്യമാകുമ്പോള്‍ നായകന്‍ രജനീകാന്ത്. നാഗവല്ലി എന്ന കഥാപാത്ര(തമിഴില്‍ ആ കഥാപാത്രത്തിന്‍റെ പേരാണ് ചന്ദ്രമുഖി)മായി പി വാസുവും രജനീകാന്തും ചേര്‍ന്ന് തിരഞ്ഞെടുത്തിരിക്കുന്നത് സമീര റെഡ്ഡിയെയാണ്. ‘വാരണം ആയിരം’ എന്ന മെഗാഹിറ്റിലൂടെ തെന്നിന്ത്യയുടെ മനം‌കവര്‍ന്ന സമീര തന്നെ. ശോഭനയും സൌന്ദര്യയും വിദ്യാബാലനും സന്ധ്യയുമൊക്കെ തകര്‍ത്താടിയ ‘നാഗവല്ലി’യെ ഇനി സമീര അവതരിപ്പിക്കും. തന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി നാഗവല്ലി മാറുമെന്നാണ് സമീര റെഡ്ഡി പ്രതീക്ഷിക്കുന്നത്.

മാര്‍ച്ച് 25 പ്രത്യേകതയുള്ള ഒരു ദിവസമാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നാലു കൂട്ടുകാര്‍ അവരെക്കാണാന്‍ വീണ്ടും എത്തുന്നു. അതെ, മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസുകുട്ടിയും വീണ്ടും വരികയാണ്. ‘തോമസുകുട്ടീ വിട്ടോടാ..” എന്ന പ്രശസ്തമായ വാക്യം കേരളക്കരയാകെ വീണ്ടും അലയടിക്കും. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച ഇന്‍ ഹരിഹര്‍ നഗറിന്‍റെ മൂന്നാം ഭാഗം ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ ഈ മാസം 25ന് പ്രദര്‍ശനത്തിനെത്തും. ടു ഹരിഹര്‍നഗറിന്‍റെ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കാനുറച്ചു തന്നെയാണ് സംവിധായകന്‍ ലാലും കൂട്ടരും.

മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റാന്‍ താന്‍ തയ്യാറല്ലെന്ന് പ്രശസ്ത സംവിധായകന്‍ ഭദ്രന്‍. ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അയ്യര്‍ ദി ഗ്രേറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് ഭദ്രന്‍റെ സ്വപ്നമാണ്. എന്നാല്‍ മമ്മൂട്ടി പറയുന്നത് ഭദ്രന്‍ ആനയെക്കാള്‍ കുഴപ്പക്കാരനാണെന്നാണ്. “ഞാന്‍ എന്‍റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നെയുള്ള വഴി ഭദ്രന്‍ മാറുക എന്നതാണ്” - മമ്മൂട്ടി പറഞ്ഞത്രേ. പക്ഷേ, സ്വഭാവം മാറ്റാന്‍ ഭദ്രനും തയ്യാറല്ല. ഭദ്രന്‍ - മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ സിനിമ ഉടനൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് സാരം.

സോഹന്‍ ആന്റണിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ നവാഗത സംവിധായകനുള്ള അവാര്‍ഡ് സോഹന്‍‌ലാലിനു ലഭിച്ചു. ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

തനിക്കെതിരെയുള്ള പാരവയ്പ്പുകള്‍ ഒരുതരത്തിലും തന്നെ ബാധിക്കാറില്ലെന്ന് ജനപ്രിയതാരം ദിലീപ്. ഒരു പ്രമുഖ സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറയുന്നത്. ആരെങ്കിലും പാരവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ താന്‍ അതറിയുമെന്ന് ദിലീപ് പറയുന്നു. “ആരെങ്കിലും പാരയെടുക്കുമ്പോള്‍ തന്നെ ഞാന്‍ അത് അറിയും. പാരവയ്ക്കാന്‍ തുടങ്ങുന്നവനെ ഞാന്‍ വിളിച്ച് മോനേ, അത് അവിടെത്തന്നെ ഇട്ടോ എന്ന് പറയാറുമുണ്ട്. വലിയ ഒരു സൌഹൃദവലയവും നെറ്റുവര്‍ക്കും എനിക്കുണ്ട്. പാര പണിയുന്നത് ഞാന്‍ എങ്ങനെ അറിഞ്ഞു എന്നാണ് അവന്‍ ചിന്തിക്കുക. അതുകൊണ്ടുതന്നെ പാരകള്‍ എന്നെ ഏല്‍ക്കാറില്ല. ഉണ്ടായാല്‍ തന്നെ അത് കണ്ട് രസിക്കാറാണ് ഇപ്പോഴത്തെ പതിവ്” - ദിലീപ് വ്യക്തമാക്കുന്നു.

ബോളിവുഡില്‍ ഒന്നാം നിര നായകന്‍‌മാരായി ഷാരുഖും അമീറും അക്ഷയ്‌യുമെല്ലാം അരങ്ങു വാഴുമ്പോള്‍ ഒട്ടും പ്രഭ മങ്ങാതെ നായകനിരയില്‍ തന്നെ തുടരുകയാണ് അമിതാഭ് ബച്ചന്‍. ബിഗ്ബി അഭിനയിക്കുന്ന സിനിമയിലെ മുഖ്യ കഥാപാത്രം അദ്ദേഹം തന്നെയായിരിക്കും. ഈ പ്രായത്തിലും മറ്റ് നായകന്‍‌മാരെ വെല്ലുന്ന പ്രകടനമാണ് അമിതാഭില്‍ നിന്ന് ലഭിക്കുന്നത്. ബിഗ്ബി ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ബോളിവുഡിലെ ഷോമാന്‍ രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ നായകന്‍. ‘ദി ഔട്ട്‌സൈഡര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന്‍ മൂഡുള്ള ഒരു എന്‍റര്‍ടെയ്നറാണ്. ഫിറോസ് നദിയാദ്‌വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോളിവുഡില്‍ പുതിയൊരു ഗോസിപ്പിന് വഴിയൊരുക്കുകയാണ് യുവനടനും സൂര്യയുടെ സഹോദരനുമായ കാര്‍ത്തി. തനിക്ക് നായികയായി തമന്ന മതിയെന്ന് പുതിയ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരോട് കാര്‍ത്തി ആവശ്യപ്പെട്ടത് കോടമ്പാക്കത്ത് വന്‍ വാര്‍ത്തയായിരിക്കുകയാണ്. ലിങ്കുസാമി സംവിധാനം ചെയ്ത ‘പയ്യ’ എന്ന ചിത്രത്തിലെ ജോഡിയാണ് കാര്‍ത്തിയും തമന്നയും. പയ്യ ഉടന്‍ റിലീസാകാനിരിക്കെയാണ് തന്‍റെ അടുത്ത ചിത്രമായ ‘ചിരുതൈ’യിലേക്ക് തമന്നയെ കാര്‍ത്തി റെക്കമെന്‍റ് ചെയ്തിരിക്കുന്നത്. പയ്യായില്‍ ഇരുവരും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഞ്ജന്‍ പ്രമോദ് എന്ന തിരക്കഥാകൃത്തിനെയും സംവിധായകനെയും പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല, സിനിമക്കാര്‍ക്ക് ഓര്‍മ്മയില്ലെങ്കിലും. അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ, രണ്ടാം ഭാവം, മീശമാധവന്‍, നരന്‍ തുടങ്ങിയ സിനിമകള്‍ എഴുതിയ രഞ്ജനെ മറക്കുന്നതെങ്ങനെ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രം പരാജയമായിരുന്നെങ്കിലും ഒരു നല്ല ചിത്രമായി ഏവരും അതിനെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഫോട്ടോഗ്രാഫറിന്‍റെ പരാജയത്തോടെ രഞ്ജന്‍ പ്രമോദ് സിനിമയില്‍ നിന്ന് അപ്രത്യക്ഷനായി. ഇടയ്ക്ക് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് ഓരോ പ്രൊജക്ടുകള്‍ രഞ്ജന്‍ സംവിധാനം ചെയ്യുന്നതായി കേട്ടിരുന്നെങ്കിലും അതു സംഭവിച്ചില്ല. താന്‍ വെറുതെയിരിക്കുകയായിരുന്നില്ലെന്നും രണ്ടു പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്തെങ്കിലും അവ എന്തൊക്കെയോ കാരണങ്ങളാല്‍ നടക്കാതെ പോയെന്നും രഞ്ജന്‍ ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

നിത്യാനന്ദ ലീലകളില്‍ പ്രത്യക്ഷപ്പെട്ട് വിവാദനായികയായ നടി രഞ്ജിത ഒരാഴ്ചയോളം മുങ്ങിയിരിക്കുകയായിരുന്നു. കര്‍ണാടക പൊലീസും തമിഴ്‌നാട് പൊലീസും രഞ്ജിതയ്ക്കായി വലവീശിയെങ്കിലും കണ്ടുപിടിക്കാനായില്ല. എന്നലിതാ, പ്രമുഖ തമിഴ് പ്രസിദ്ധീകരണമായ കുമുദത്തിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ രഞ്ജിത പൊങ്ങിയിരിക്കുന്നു. താന്‍ സ്വാമിപൂജ ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തി, കമ്പ്യൂട്ടര്‍ സാങ്കേതികത ഉപയോഗിച്ച് നീലപ്പടമാക്കിയ ഹീനകൃത്യത്തിനെതിരെ ആഞ്ഞടിക്കുകയാണ് കുമുദത്തിലൂടെ രഞ്ജിത.

ഗൌതം വാസുദേവ് മേനോനും അജിത്തും ഒന്നിക്കുന്ന ചിത്രത്തിന് ‘കാവല്‍’ എന്ന് പേരിട്ടു. നേരത്തേ ‘തുപ്പറിയും ആനന്ദ്’ എന്ന് ഈ സിനിമയ്ക്ക് പേരിടുമെന്നായിരുന്നു സൂചന. എന്നാല്‍ ‘തുപ്പറിയും ആനന്ദ്’ വേറൊരു പ്രൊജക്ടാണെന്നും കമലഹാസന്‍, അമീര്‍ഖാന്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുള്ള ആ പ്രൊജക്ട് അജിത്ത് ചിത്രത്തിന് ശേഷം ആരംഭിക്കുമെന്നും ഗൌതം അറിയിച്ചു.തമിഴില്‍ കാവല്‍ എന്നാല്‍ പൊലീസ് എന്നാണ് അര്‍ത്ഥം. ഈ ടൈറ്റിലിനായി ഗൌതം ഫിലിം ചേംബറില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചയുടന്‍ പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ ചിത്രത്തിന്‍റെ ലോഞ്ചിംഗിന് മുഖ്യമന്ത്രി എം കരുണാനിധിയും തമിഴ്നാട് ഡി ഐ ജിയും പങ്കെടുക്കുമെന്നാണ് സൂചന.

തമിഴ് സിനിമാലോകത്തിന്റെ ഇളയ ദളപതി വിജയ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതുവായിച്ച് കണ്ണുതള്ളേണ്ട. വിജയ് രക്ഷപ്പെട്ടത് അപകടത്തില്‍ നിന്നൊന്നുമല്ല. എന്നാല്‍ അപകടത്തേക്കാള്‍ വലിയ ആപത്തില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് കക്ഷി കരുതുന്നത്. കാരണം വിജയ് രക്ഷപ്പെട്ടത് സ്വാമി നിത്യാനന്ദ പരമഹംസരില്‍ നിന്നാണ്. നിത്യാനന്ദ പരമഹംസരെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങേണ്ട ആളായിരുന്നു വിജയ്. എന്നാല്‍ സണ്‍ ടിവിയില്‍ വീണ്ടും വീണ്ടും കാണിച്ച ‘സ്വാമിലീലകളു’ടെ വീഡിയോ കണ്ടതോടെ വിജയ്‌യുടെ ആശ്വാസത്തോടെ നെഞ്ചത്ത് കൈവച്ചത്രെ! വില്ല് പടത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയ്‌യിന് സ്വാമിഭക്തി മൂത്തത്. സത്യത്തില്‍ മൂത്തതല്ല, മൂപ്പിച്ചതാണ്. വില്ലില്‍ ഡബിള്‍ റോളിലാണ് വിജയ് അഭിനയിച്ചത്. അച്ഛന്‍ വിജയ്‌യിന്റെ ജോടിയായി പ്രത്യക്ഷപ്പെട്ടത് ‘നിത്യാനന്ദ ഫെയിം’ രഞ്ജിത. പോരേ പൂരം! സ്വാമിയുടെ അത്ഭുതശക്തിയെ പറ്റിയും മാന്ത്രികസിദ്ധിയെ പറ്റിയും പറഞ്ഞ് വിജയ്‌യിനെ രഞ്ജിത ഒരു വഴിയാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കാതറിന്‍ ബിഗലോ ഒരു അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു. ഏഴുവര്‍ഷം നീണ്ട തപസിന് ശുഭാന്ത്യം. റെഡ് കാര്‍പ്പറ്റിന്‍റെ രാജകീയതയില്‍ ഏഴ് ഓസ്കറുകളാണ് ഹര്‍ട്ട് ലോക്കര്‍ വാരിക്കൂട്ടിയത്. മുന്‍ ഭര്‍ത്താവ് ജയിംസ് കാമറൂണിന്‍റെ പ്രസ്റ്റീജ് ചിത്രമായ അവതാറിനെ തകര്‍ത്തെറിഞ്ഞാണ് കാതറിന്‍ കിരീടം ചൂടിയത്. 2008 സെപ്റ്റംബര്‍ നാലിന് ഇറ്റലിയില്‍ റിലീസ് ചെയ്ത ഹര്‍ട്ട് ലോക്കര്‍ ഒരു അമേരിക്കന്‍ വാര്‍ ത്രില്ലറാണ്. അമേരിക്കയില്‍ 2009 ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് ശേഷം ഇതുവരെ ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചു. ബാഫ്തയും ഓസ്കറും അതില്‍ അവസാനത്തേതു മാത്രം. ഇറാഖ് യുദ്ധസമയത്ത് ബോംബ് നിര്‍വീര്യമാക്കാന്‍ നിയമിക്കപ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ നേരിടേണ്ടി വരുന്ന സങ്കീര്‍ണതകളാണ് ഹര്‍ട്ട് ലോക്കര്‍ പറയുന്നത്.

വിണ്ണൈതാണ്ടി വരുവായ (വിടിവി)എന്ന സൂപ്പര്‍ഹിറ്റിലൂടെ കോളിവുഡില്‍ തന്റെ മേധാവിത്വം അരക്കിട്ടുറപ്പിച്ച ഗൗതം മേനോന്‍ ത്രീഡി ചിത്രം ഒരുക്കുന്നു.വിടിവി നിര്‍മ്മിയ്ക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്ത ഗണേഷാണ് പുതിയ ഗൗതം മേനോന്‍ ചിത്രത്തിന്റെയും നിര്‍മാതാവ്. സിനിമയുടെ ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്ത ഗണേഷ് പുതിയ ചിത്രത്തിലൂടെ കഥയില്‍ മാത്രമല്ല, ടെക്‌നോളജിയില്‍ കൂടി വ്യത്യസ്ത ഒരുക്കുവാനാണ് ശ്രമിയ്ക്കുന്നത്. ത്രീഡിയിലൂടെ വ്യാജ സിഡിയ്ക്ക്

പുത്തന്‍ കാറുകളും ക്യാമറകളും മമ്മൂട്ടിയുടെ ഒരു വീക്ക്‌നെസ്സ് ആണെന്നാണ് സിനിമാരംഗത്തെ പൊതുവെയുള്ള സംസാരം. എന്നാലിപ്പോള്‍ പുതുപുത്തന്‍ ആഡംബര കാറുകള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ ഒരു ചുവട് കടത്തിവെട്ടിയിരിക്കുകയാണ് മോഹന്‍ലാല്‍. മെഴ്‌സിഡസ് എസ് ക്ലാസ് ബെന്‍സ് 350യാണ് ലാലിന്റെ കാര്‍ ശേഖരത്തിലെ ഏറ്റവും പുതിയ അതിഥി. ഇതോടെ മോളിവുഡില്‍ ഈ കാര്‍ സ്വന്തമാക്കുന്ന ആദ്യത്തെ താരം കൂടിയായി ലാല്‍

വെള്ളിത്തിരയിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ ശ്രമിയ്ക്കുന്ന കുഞ്ചാക്കോ ബോബന്റെ ഒരിടത്തൊരു പോസ്റ്റ്മാന്റെ എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് തുടക്കമായി. 'ഷേക്സ്പിയര്‍ എംഎ മലയാളം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍മാരിലൊരാളായ ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കെ ഗിരീഷ് കുമാറാണ്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാവണമെന്ന് ആഗ്രഹിച്ച് ഒടുവില്‍ ഒരു പോസ്റ്റ്മാനായി മാറേണ്ടി വന്ന രഘുനന്ദന്‍

ശാലീന സൗന്ദര്യത്തിലൂടെ തെന്നിന്ത്യ കീഴടക്കിയ സുബ്രഹ്മണ്യപുരം ഫെയിം സ്വാതി ഐറ്റം ഗേളാകുന്നു. മയൂര്‍ പട്ടേലിനെ നായകനാക്കി സത്യനാരയണ നിര്‍മ്മിയ്ക്കുന്ന തെലുങ്ക് ചിത്രമായ ഹുഞ്ജയിലാണ് സ്വാതിയുടെ പുതിയ ഗ്ലാമര്‍ അവതാരം.ചിത്രത്തിലെ നായിക ദീപികയാണെങ്കിലും സ്വാതിയുടെ ഒരു ഗ്ലാമര്‍ ഐറ്റം നമ്പര്‍ തന്നെയായിരിക്കും ഹുഞ്ജയുടെ ഹൈലൈറ്റെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഒരു ഗാനരംഗത്തിന് വേണ്ടി സ്വാതി ഗ്ലാമറാവുന്നത് ആരാധകരെ അദ്്ഭുതപ്പെടുത്തിയിട്ടുണ്ട്. തനിയ്ക്ക്

കോളിവുഡിലെ പ്രമുഖ സംവിധായകന്‍ ശെല്‍വരാഘവനും നടി സോണിയ അഗര്‍വാളും ഇനി രണ്ടുവഴിയ്ക്ക്. മാര്‍ച്ച് 12ന് വിവാഹമോചനക്കേസില്‍ കുടുംബ കോടതി വിധി വരുന്നതോടെ ഇരുവരുടെയും വേര്‍പിരിയല്‍ പൂര്‍ണമാകും.കഴിഞ്ഞ ആഗസ്റ്റിലാണ് ഈ ദമ്പതിമാര്‍ ചെന്നൈ എഗ്മൂറിലുള്ള കുടുംബകോടതിയില്‍ വിവാഹമോചനക്കേസിനുള്ള ഹര്‍ജി ഫയല്‍ ചെയ്തത്. ഇവരോട് അടുപ്പമുള്ള സുഹൃത്തുക്കളും ബന്ധുക്കളും ദാമ്പത്യം തകരാതിരിയ്ക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കഴിഞ്ഞ

വമ്പന്‍ പ്രതീക്ഷകളോടെ പൃഥ്വിരാജ് നായകനാവുന്ന താന്തോന്നി മാര്‍ച്ച് 18ന് തിയറ്ററുകളിലേക്ക്. കോമഡിയും ആക്ഷനും സെന്റിമെന്‍സും എല്ലാം സമാസമം ചേരുന്ന ഈ പൃഥ്വി ചിത്രം സമ്മര്‍ സീസണിലെ ഹോട്ട് ഫേവറിറ്റ് ആവുമെന്നാണ് വിപണിയുടെ പ്രതീക്ഷ. പണക്കാരനും തെറിച്ച പയ്യനുമായ വടക്കന്‍വീട്ടിലെ കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി താന്തോന്നിയില്‍ അവതരിപ്പിയ്ക്കുന്നത്. പൃഥി ആരാധകരെ ഹരം കൊള്ളിയ്ക്കുന്ന രീതിയിലാണ് നവാഗത സംവിധായകന്‍

കത്രീന കൈഫ് ബോളിവുഡിലെ സെക്സിയായ നടിയാണെന്നാണ് പൊതു വര്‍ത്തമാനം. ഗ്ലാമല്‍ റോളുകളില്‍ തെളിഞ്ഞ് വിളങ്ങുന്ന കത്രീന സെക്സിയാണെന്ന് ആരുടെയെങ്കിലും സാക്ഷ്യം വേണോ? കത്രീന കൈഫ് സെക്സിയാണോയെന്നറിയാന്‍ ഇത് കണ്ടാല്‍ പോരെ.സല്‍മാന്‍ ഖാന്റെ മാത്രമല്ല ഹിന്ദി സിനിമാ പ്രേമികളുടെ ആകെ കരളിലെ കുളിരാണ് കത്രീന. അല്പ വസ്ത്രത്തിലും നൂല്‍ വസ്ത്രത്തിലും കത്രീന സ്ക്രീനിലെത്തുമ്പോള്‍ യുവാക്കള്‍ക്ക് ഇരിയ്ക്കപ്പൊറുതി ഇല്ലാതാവുകയാണ്. ഇതു

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ചാര്‍മി തെലുങ്ക് ടിവ ചാനലായ മാ ടിവിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തി. തന്റെ അതിരുവിട്ട ചില ഗ്ലാമര്‍ ചിത്രങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തതാണ് നടിയെ പ്രകോപിപ്പിച്ചത്. മായാഗഡു എന്ന തന്റെ പുതിയ സിനിമയുടെ പരസ്യങ്ങള്‍ക്കായി നിര്‍മാതാവ് രഹസ്യമായി ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് മാ ടിവി സംപ്രേക്ഷണം ചെയ്തതെന്ന് ചാര്‍മി ആരോപിയ്ക്കുന്നു. മായാഗഡുവിന്റെ നിര്‍മാതാവ് രവിചന്ദുമായി

ഷൂട്ടിങ് അനന്തമായി നീണ്ടുപോയ മമ്മൂട്ടി-അര്‍ജ്ജുന്‍ ചിത്രത്തിന് പേരുമാറ്റം. ടി അരവിന്ദ് രണ്ട് ഭാഷകളിലായി സംവിധാനം ചെയ്യുന്നസിനിമയുടെ തമിഴിലെ പേര് അറുവടൈ എന്നത് വന്ദേമാതരം എന്നാക്കി മാറ്റിയിരിക്കുകയാണ്. ഇതോടെ മലയാളത്തിലും തമിഴിലും സിനിമയ്ക്ക വന്ദേമാതരം എന്ന പേരു തന്നെ ലഭിയ്ക്കും. തമിഴില്‍ മറ്റൊരു നിര്‍മാതാവ് വന്ദേമാതരം എന്ന പേരില്‍ ഒരു സിനിമ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ കാലാവധി

സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള വിവാദസിഡി പുറത്തുവന്നതിന് ശേഷം മുങ്ങിയ തെന്നിന്ത്യന്‍ താരം രഞ്ജിത സംഭവത്തെക്കുറിച്ച് ആദ്യമായി പ്രതികരിയ്ക്കുന്നു. പ്രമുഖ തമിഴ് പ്രസിദ്ധീകരണമായ കുമുദത്തിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ രഞ്ജിത പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. താനും സ്വമിയും തമ്മില്‍ യാതൊരു അവിഹിതബന്ധവും ഇല്ലെന്നാണ് രഞ്ജിത അവകാശപ്പെടുന്നത്. ടെക്‌നിക്കല്‍ ബുദ്ധിയുള്ള കാപാലികന്മാര്‍ ചില ഗൂഡലക്ഷ്യങ്ങള്‍ വച്ച് ചമച്ചെടുത്തതാണ് വീഡിയോയെന്നും നടി പറയുന്നു.ഞാന്‍ സ്വാമിപൂജ ചെയ്യുന്നത്

ഞാന്‍ വളരെയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗുരുവാണ് നിത്യാനന്ദ സ്വാമികള്‍. ഇത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. സ്വാമികളുടെ ആശയങ്ങള്‍, ആത്മീയ പ്രഭാഷണങ്ങള്‍ എന്നിവയൊക്കെ എന്നെ സ്വാമിയിലേക്ക് അടുപ്പിക്കുകയായിരുന്നു. എനിക്ക് കഠിനമായ ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു. സ്വാമികളുടെ ദര്‍ശനമാത്രയില്‍ അത് അപ്രത്യക്ഷമായി. അന്ന് തുടങ്ങിയതാണ് എന്റെ നിത്യാനന്ദ ഭക്തി- നടി പറയുന്നുതാനും സ്വാമിയുടെ ശിഷ്യന്‍ ലെനിന്‍ കറുപ്പനും ചേര്‍ന്നാണ് ഈ

റോസി ഹണ്ടിംഗ്‍നും കൂട്ടുകാരിമാരും മേല്‍ വസ്ത്രമില്ലാതെ പര്‍പ്പിള്‍ ഫാഷന്‍ മാസികയില്‍. റോസി പ്രശസ്ത മോഡലാണ്. പക്ഷേ മോഡലിംഗ് നേരത്ത് മിയ്ക്കപ്പോഴും മേല്‍ വസ്ത്രം ഉണ്ടാവില്ലെന്ന് മാത്രം. ചിലപ്പോള്‍ വസ്ത്രമേ ഉണ്ടാവില്ല.ഇപ്പോള്‍ റോസി പ്രത്യക്ഷപ്പെട്ട പര്‍പ്പിള്‍ മാസിക ഫാഷന്‍ ലോകത്തെ മുടിചൂടാ മന്നനാണ്. റോസിയോടൊപ്പം ഇക്കുറി മേല്‍മുണ്ട് അഴിയ്ക്കാന്‍തയ്യാറായത് കൂട്ടുകാരിമാരായ അമേരിയ്ക്കന്ന്‍ നടി ലിഡിയ ഹേഴ്‍സ്റ്റ്, ഹംഗേറിയന്‍ മോഡലായ

നടി ഓട്ടം റീസര്‍ ഇതാ പുതിയ ചിത്രത്തില്‍ പുതിയ മുഖത്തോടെ. ഒരു പിടി സിനിമകളിലും 'ദ് ഒ.സി.' എന്ന ഫോക്സ് ടിവിയിലെ സീരിയലിലും ഉള്ള വേഷമായിരുന്നു ഇതുവരെ റീസറെ ഓര്‍മ്മിയ്ക്കുമ്പോള്‍ മനസ്സില്‍ ഓടി എത്തിയിരുന്നതെങ്കില്‍ അതിനിതാ മാറ്റം വരാന്‍ പോകുന്നു.പക്ഷേ വൈകാതെ വരാനിരിയ്ക്കുന്ന സിനിമ ബിഗ് ബാംങ് ഇറങ്ങിക്കഴിഞ്ഞാല്‍ 30 കാരിയായ റീസറുടെ നഗ്ന മേനിയായിരിയ്ക്കും

നടന്‍ തിലകനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും താരസംഘടനയായ അമ്മ പിന്നാക്കം പോകുന്നു. സംഘടനയില്‍ നിന്ന് അത്രപെട്ടെന്ന് മാറ്റിനിര്‍ത്താവുന്ന ആളല്ല തിലകനെന്നും അതിനാല്‍ അദ്ദേഹത്തിന് വിശദീകരണം നല്‍കാന്‍ ഒരവസരം കൂടി നല്‍കുകയാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ അറിയിച്ചു. എക്‌സിക്യൂട്ടീവ് യോഗതീരുമാനങ്ങള്‍ വിശദീകരിയ്ക്കവെയാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ തിലകന്‍ സംഘടനയോട് വിശദീകരണം നല്‍കണമെന്നാണ് തീരുമാനം പറഞ്ഞതെങ്കിലും കൃത്യമായ

താഴെ കീഴ്പാടത്തിന് സമീപത്തെ ചിറ്റേടത്തുകാര പഞ്ചായത്ത് ഭരിയ്ക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായ കാസ്‌ട്രോ വറീതാണ്. മാതൃകപരമായ രീതിയില്‍ പഞ്ചായത്ത് ഭരിയ്ക്കുന്ന ഈ പ്രസിഡന്റ് അത് കൊണ്ട് തന്നെ വിശ്വനാഥപണിക്കരുടെ കണ്ണിലെ കരടാണ്. വറീതിനെതിരെ പാരവെയ്ക്കാനുള്ള ശ്രമങ്ങളൊന്നു എതിരാളി വെറുതെ കളയാറില്ല. അങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു പോകവെയാണ് താഴെ കീഴ്പ്പാടം പഞ്ചായത്ത് സെക്രട്ടറിയായി ചെറുപ്പക്കാരിയായ ജാനകി ചുമതലയേല്‍ക്കുന്നത്. ജാനകി പഞ്ചായത്ത്

Malayalam Blogs
ഇന്ന് ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ഒരോട്ടപ്രദക്ഷണം നടത്തുമ്പോഴാണ് അന്‍‌വര്‍ അബ്ദുള്ളയുടെ [...]

ടയര്‍ നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ചുള്ള അളവില്‍ കാറ്റ് നിറച്ചില്ലങ്കില്‍ തറയുമായി [...]

യേശുവിന്റെ യഥാർത്ഥമായ ഏകസുവിശേഷമെന്നു് മുസ്ലീം താർക്കികരും, മദ്ധ്യകാലത്തു് എഴുതപ്പെട്ട [...]

പാവങ്ങള്‍ക്ക് അവഗണന; സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകും അമിയകുമാര്‍ ബാച്ചി 2010­-11 ലെ കേന്ദ്ര [...]

തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ സി.പി.എം നടത്തുന്ന ജി.പി.ഒ. ഉപരോധം കാരണം ജി.പി.ഒ. [...]

രാവിലത്തെ ചായ അമ്മയാണ് വിളമ്പിത്തന്നത്. കൂടെ [...]

ജി മെയിലില്‍ എങ്ങനെയാണു ഫോട്ടോ ചേര്‍ത്ത് അയക്കുന്നത് 1. ജി മെയിലില്‍ ലോഗിന്‍ ചെയ്ത ശേഷം [...]


മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമന്നാരായണീയം [...]

ALL THESE THINGS R FREE USE IT WITHOUT ANY TENSION DAIL 181 FOR FREE 1)LIVE SCORE 2)INTERVIEW 3)MUSIC 4)ASTROLOGY AND MANY MORE STUFFS FOR FREE ENJOY HACKING WID ME!FOR FREE MISSED CALL ALERT DIVERT UR CALL, WEN BUSY TO 678 N ENJOY [...]

വിവരക്കേട് ഒരു കുറ്റമല്ല. കുഞുങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇനി [...]

ആദ്യമേ തന്നെ എല്ലാവര്ക്കും എന്റെ ഹ്രെദയം നിറഞ്ഞ ആശംസകള്‍. അങ്ങിനെ ഒടുവില്‍ ഞാന്‍ [...]

ചീത്തസ്വഭാവം ഫബിദ ആര്‍ .വി ക്ളാസ് മൂന്ന് ഒരു ദിവസം ഞാന്‍ *മുമ്പാരത്ത് ഇരിക്കുമ്പോള്‍ രണ്ടു [...]

In Those Days There was No Coffee: Writings in Cultural History I had been searching for this book for quite a long time and got hold of this last week. Reasons for searching for it – my interest in food writing, coffee, history and south India. Well, the book did not disappoint me. I had read about [...]

I missed my office cab today morning and since I had plenty of time ahead, I decided to take the BMTC. I rolled up a 10 rupee note in between my palm and fingers and boarded a bus. I was standing holding onto a metal railing in the bus, when the driver applied slight brakes before speeding up on the flyover. The 10 rupee note flew from my hand, and fell on the gear box and had a smooth exit out through the front door of the bus. Few women started making loud screams, I didnt want the driver to panic and a scene following, so I signaled them that it was okay and took a seat which got vacant and pulled out another note from my wallet. I made a small prayer hoping the money lands into someone needy. I dont think anybody walks on the flyover, the note will take some time, before it travels/flies to the next owner. I was just relieved it was not a 100 rupee note :P Some of the women who saw the note flying out, gave me unusual glances. May be they were surprised that I was so cool about it. Well, I had no choice but to let it go, bcos stopping the bus, hearing the driver abuse me for my carelessness is even more embarrassing for me. And who knows a couple of minutes of halt to retrieve my 10 rupee note would turn out to be more costly for some other innocent passenger in the bus. I think its same with people in our lives. Sometimes we hold on to people in our memories even after they have exited out of our lives. We keep hoping and trying to bring them back without realizing how much of discomfort it would be to us, them or even others who are not involved in the whole process. It all depends on how much value or importance you attach to a person or thing. Even if you are gripping tightly to something or someone, I think if it is destined to move out, it will happen. One can move on only when you attach less importance to exited things. Atleast you have not lost everything, there is more to look forward to. Everything and everyone will land up to their destined owners some day.

ശ്രീ കൊടിയേരി ബാലകൃഷ്ണന്‍ ട്യൂറിസം മന്ത്രി കേരള സര്‍ക്കാര്‍ തിരുവനന്തപുരം പ്രിയപ്പെട്ട മന്ത്രി, ഇന്നലെ, 11 മാര്‍ച്ചിനു താങ്കള്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അമിതാഭ് ബച്ചന്‍ കേരള ട്യൂറിസത്തിന്റെ ബ്രാന്‍ഡ് അമ്പാസഡര്‍ ആകാന്‍ സസന്തോഷം സമ്മതിച്ചതായി പറഞ്ഞിരുന്നു. കുറച്ചു കാലം മുന്‍പ് മനോരമ ടിവിയുടെ ‘നേരെ ചോവ്വെ’ എന്ന പരിപാടിയില്‍ അമിതാഭ് ബച്ചനെ അഭിമുഖം ചെയ്തപ്പോള്‍ അദ്ദേഹം കേരള ട്യൂറിസത്തിന്റെ ബ്രാന്‍ഡ് അമ്പാസഡര്‍ ആകുമോ എന്ന ചോദ്യത്തിനു മറുപടിയായി ക്ഷണിച്ചാല്‍ തീര്‍ച്ചയായും ആകുമെന്നു മറുപടി പറഞ്ഞിരുന്നു. ഇതു കണ്ട താങ്കള്‍ അമിതാഭ് ബച്ചനെ നമ്മുടെ ട്യൂറിസം ബ്രാന്‍ഡ് അമ്പാസഡര്‍ ആകാന്‍ ഉടന്‍ ക്ഷണിച്ചു. അതിനു മറുപടിയായിട്ടാണു അമിതാഭ് ബച്ചന്‍ താങ്കളുടെ ക്ഷണം സ്വീകരിച്ചതും താങ്കള്‍ ആ വിവരം മാദ്ധ്യമങ്ങളെ അറിയിച്ചതും. അമിതാഭ് ബച്ചന്‍ അടുത്ത കാലത്ത് ഏറ്റവു ഇഷ്ടപ്പെടുന്ന കാര്യം ബ്രാന്‍ഡ് അമ്പാസഡര്‍ ആകുക എന്നതാണു. ഇപ്പോള്‍ അദ്ദേഹത്തിനു അത് സിഗററ്റ് വലി, കള്ളുകുടി പോലെ ഒരു ശീലമാണു. താങ്കള്‍ക്ക് മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിന്റെ ബ്രാന്‍ഡ് അമ്പാസഡര്‍ ആകാന്‍ അമിതാഭ് ബച്ചനെ ക്ഷണിച്ചിരുന്നു. അത് അദ്ദേഹം സസന്തോഷം സ്വീകരിച്ചു. അപ്പോഴാണു ഈ പരിപാടി നല്‍കുന്ന കിക്കിനെ പറ്റി ബച്ചന്‍ അറിഞ്ഞത്. നരേന്ദ്ര മോഡിയെ, താങ്കള്‍ ബച്ചന്‍ ക്ഷണം സ്വീകരിച്ചതായി പ്രസ്താവിച്ച അതെ ദിവസം, 11 മാര്‍ച്ച് 2010നു, സുപ്രീം കോടതി നിയമിച്ച എസ് ഐ റ്റി (special investigation team) 2002ലെ ഗുജറാത്ത് വംശഹത്യ കേസുകളുടെ മുഖ്യ പ്രതി എന്ന നിലയില്‍ അതിന്റെ മുന്‍പില്‍ ഹാജരാകുവാന്‍ സമ്മണ്‍സ് അയച്ചു. അങ്ങനെ നിയമത്തിന്റെ കരങ്ങള്‍ മോഡിയെ ആശ്ലേഷം ചെയ്യുന്ന ആ ദിവസത്തില്‍ മോഡിയുടെ അപ്പോസ്തുലനെ കേരളത്തിന്റെതും ആക്കിയതു ആര് പറഞ്ഞിട്ടാണു? എതെങ്കിലും ഉദ്യോഗസ്ഥന്‍? സാദ്ധ്യത കുറവാണു. താങ്കള്‍ ആ വാക്ക് എപ്പോഴും പുച്ഛത്തോടെ ദുഷ്‌പ്രഭു എന്ന് ചേര്‍ത്തെ പറയാറുള്ളുവല്ലോ. അപ്പോള്‍ പാര്‍ട്ടിയുടെ അറിവോടെ ചെയ്തതാണോ ഈ ഹീനകര്‍മ്മം? ഈ സാധ്യത തള്ളി കളയുവാന്‍ ആകില്ല. ഒരു തര്‍ക്കത്തിനു വേണ്ടി പറയുകയാണെങ്കില്‍ നിത്യോപയോഗവസ്തു അല്ലാത്ത രുദ്രാക്ഷത്തിന്റെ നികുതി കുറച്ച ധനകാര്യവകുപ്പിന്റെ ബഡ്‌ജറ്റ് ഹിന്ദു വോട്ടുബാങ്കിനെ ലാക്കാക്കുമ്പോള്‍ ഹിന്ദുഹൃദയസമ്രാട്ട് നരേന്ദ്ര മോഡിയെ വിനോദസഞ്ചാര വകുപ്പിനു മറക്കുവാനാകുമോ? അതൊരു കൊച്ചു വകുപ്പാണെങ്കിലും അതിന്റെ മന്ത്രി ആഭ്യന്തരമന്ത്രി കൂടിയായ താങ്കള്‍ ആണല്ലോ. എന്നാല്‍ ഞങ്ങള്‍ മേല്‍‌പറഞ്ഞ ഗൂഡാലോചന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല. രൂദ്രാക്ഷം ഐസക്കിനു പറ്റിയ അബദ്ധമാണെങ്കില്‍ അമിതാഭ് ബച്ചന്‍ താങ്കള്‍ക്ക് പറ്റിയ അബദ്ധമാണു. കേരള റെയ്ന്‍ബോ സമൂഹത്തിനു മുന്‍പില്‍ ഹൈന്ദവതയുടെ കുഴലൂത്തുകാരനായ അമിതാഭ് ബച്ചനെ നമ്മുടെ കടലോരങ്ങളുടെയും കായലുകളുടെയും കുന്നുകളുടെയും ജീവിതശൈലിയുടെ തന്നെയും പ്രചാരകനാക്കിയ താങ്കളുടെ ഈ തെറ്റ് ആദ്യമായി ചൂണ്ടി കാണിക്കുവാന്‍ ബ്ലോഗര്‍മര്‍ മാത്രമായ ഞങ്ങള്‍ വേണ്ടി വന്നു എന്നതു ഒട്ടും സന്തോഷം നല്‍കുന്നില്ല. പ്രകാശ് കാരാട്ടിന്റെ തിരുത്തല്‍ രേഖ (rectification document) എല്ലാ വിധ മതാചാരങ്ങള്‍ക്ക് എതിരായ സ്ഥിതിയ്ക്ക് മോഡിയെ പോലെയുള്ള ഫാസിസ്റ്റുകളെ പറ്റി പാര്‍ട്ടിയുടെ നിലപ്പാട് എന്താണെന്ന് പറയേണ്ടതില്ലല്ലോ. അതു ഒന്നു ഓര്‍മ്മിപ്പിക്കുന്നുവെന്നു മാത്രം. എതായാലും ഇന്ത്യയിലെ മതേതരവാദികള്‍ അമിതാഭ് ബച്ചനെ മോഡിയുടെ പിണിയാള്‍ ആയതിനു വിമര്‍ശിക്കുന്ന ഈ സമയത്ത് കൊടിയേരി ബച്ചനുയിട്ടു കൊടുത്ത ഈ കച്ചിത്തുരുമ്പ് അപകടകരമാണു. ബച്ചനെ ഇടതുപക്ഷം ഇത്തരുണത്തില്‍ പിന്താങ്ങുക? അമിതാഭ് ബച്ചന്‍ അദ്ദേഹത്തിനെ ചീത്ത പറഞ്ഞ എല്ലാവര്‍ക്കും മറുപടിയായി പറഞ്ഞതു ഗുജറാത്തില്‍ നരഹത്യ നടത്തിയ മോഡിയും ‘തുടിക്കുന്ന ഗുജറാത്തിന്റെ’ (Vibrant Gujarat) ശില്പിയായ മോഡിയേയും രണ്ടായി കാണണമെന്നു പറഞ്ഞപ്പോഴാണു. ഇതു തന്നെ താങ്കളുടെ പാര്‍ട്ടി പുറത്താക്കിയ അബ്ദുല്ലാക്കുട്ടി യും പറഞ്ഞതും. അമിതാഭ് ബച്ചനു ഗുജറത്തില്‍ നടന്നതു എന്താണെന്നു അറിയാന്‍ പാടില്ലാത്തതു കൊണ്ടല്ല. 1980കളിലെ ആദര്‍ശവാനായ ദ്വേഷ്യമുള്ള ചെറുപ്പക്കാരന്‍ ഇന്നു കുടിലബുദ്ധിയായ തന്ത്രശാലിയാണു. ഇന്ത്യ മുഴുവന്‍ ബാല്‍ താക്കറെയുടെ ‘മൈ നേം ഈസ് ഖാന്‍’ എന്ന ഷാ റൂഖ് പടത്തിന്റെ റിലീസ് മുടക്കുന്നതിനു എതിരായി പ്രതിഷേധിച്ചപ്പോള്‍ എന്താണു ബച്ചന്‍ ചെയ്തതു? തന്റെ ബ്ലോഗില്‍ ബാല്‍ താക്കറെയെ പുകഴ്ത്തി. അമിതാഭ് ബ്ലോഗില്‍ എഴുതി: ഉദ്ധവ് താക്കറെ വിളിച്ചിരുന്നു. അദ്ദേഹം (ഞാന്‍ അഭിനയിച്ച) റണ്‍ കണ്ട് ഹാളില്‍ നിന്നു ഇറങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. സിനിമയെ പുകഴ്ത്തുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല എന്ന് പറഞ്ഞു. മിനിട്ടുകള്‍ക്ക് ശേഷം ബാലാ സാഹേബും (ബാല്‍ താക്കറെ) വിളിച്ചു. അദ്ദേഹം പറഞ്ഞു: “എനിക്കും പടം കാണണം. അതു കൊണ്ടുവന്നു കാണിക്കു. പിന്നെ നമ്മള്‍ തമ്മില്‍ കണ്ടിട്ടു കുറച്ചു കാലമായല്ലോ.” ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു സ്പെഷ്യല്‍ പ്രൊജക്ഷന്‍ നടത്താം എന്നു പറഞ്ഞു. ഇത്രയും വെറും കൊച്ചുവര്‍ത്തമാനം ആണെന്നു വയ്ക്കുക. ഷാരൂഖ് പ്രശ്നം കത്തി നില്‍ക്കുന്ന ആ നാളുകളില്‍ ഈ ഫോണ്‍ സംഭാഷണത്തിന്റെ തുമ്പില്‍ പിടിച്ച് അമിതാഭ് ഭച്ചന്‍ ബാല്‍ താക്കറയെ പുകഴ്ത്തുന്നു. ബച്ചന്‍ തുടര്‍ന്ന് എഴുതി: അദ്ദേഹത്തിനു ദേഹാസ്വസ്ഥ്യം കാരണം യാത്ര ചെയ്യാന്‍ വയ്യ. പക്ഷേ ഇപ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ തീ കത്തുന്നു. അദ്ദേഹത്തിനു ആശയസ്ഥൈര്യവും ഉറച്ച വിശ്വാസവും ഇപ്പോഴും ഉണ്ടു. അവയ്ക്കിടയില്‍ നിങ്ങള്‍ അനുഭവപ്പെടുന്ന ഊഷ്മളമായ പെട്ടന്നുള്ള ഒരു മൃദുനിമിഷം തന്നെയാണു ബാലാ സാഹേബിന്റെ സ്നേഹസമ്പന്നതയുടെയും കരുത്തിന്റെയും കാരണം. ഫെബ്രവരി 3, 2010ലാണു ബച്ചന്‍ ഇതു എഴുതി പിടിപ്പിക്കുന്നതു . ഫെബ്രുവരി 12നു ‘മൈ നേം ഈസ് ഖാന്‍’ മുംബയിലെ തീയറ്ററുകളില്‍ കാണിക്കരുതെന്ന താക്കറെയുടെ തീട്ടൂരത്തിനെതിരെ ഇന്ത്യ മുഴുവന്‍ തരംഗങ്ങള്‍ ഉണ്ടായിരുന്ന കാലം. ബ്ലോഗ് വന്നതിന്റെ പിറ്റെ ദിവസം രാഹൂല്‍ ഗാന്ധി (ബച്ചന്റെ പഴയ കൂട്ടുകാരന്‍ രാജീവിന്റെ മകന്‍) മുംബയില്‍ കയറുവാന്‍ പാടില്ല എന്ന താക്കറെയുടെ ‘ശാ‍സന’ ലംഘിക്കുവാന്‍ ഒരുമ്പെടുന്ന തിന്റെ പിരിമുറുക്കവും അന്തരീക്ഷത്തില്‍ ഉണ്ടു. അതായത് ബച്ചന്‍ അറിഞ്ഞു കൊണ്ടു തന്നെയാണു മോഡിയേയുന്‍ം താക്കറെയേയും പിന്താങ്ങുന്നതു. സര്‍, സുപ്രീം കോര്‍ട്ടിന്റെ എസ് ഐ ടി ഇന്നലെ നരേന്ദ്ര മോഡിയെ ചോദ്യം ചെയ്യുവാന്‍ വിളിപ്പിച്ചതു ഗുല്‍ബര്‍ഗ സോസൈറ്റിയുടെ കെട്ടിടം 28 ഫെബ്രുവരി 2002ല്‍ തീവച്ചു നശിപ്പിച്ച കേസിലാണു. ആ കെട്ടിടത്തില്‍ കൊല്ലപ്പെട്ടവരില്‍ മുന്‍ കോണ്‍ഗ്രസ് എം പി എഹ്സാന്‍ ജാഫ്രിയും ഉണ്ടായിരുന്നു. ടെലിവിഷന്‍ കാണുന്ന ആളെന്ന നിലയില്‍ ഇന്നലെ ടിവിയില്‍ സുപ്രീം കോര്‍ട്ടിന്റെ ഈ നീക്കത്തെ സ്വഗതം ചെയ്ത ജാഫ്രിയുടെ വിധവയായ സക്കിയയുടെ സൌണ്ട് ബൈറ്റും താങ്കള്‍ ശ്രദ്ധിച്ചു കാണും. ആ ദിവസം ജയ് ശ്രീ രാം എന്നു മുദ്രവാക്യം വിളിച്ചു ശൂലങ്ങളും തീപന്തങ്ങളുമായി ഒരു ആള്‍ക്കൂട്ടം എഹ്സാന്‍ ജാഫ്രി താമസിച്ചിരുന്ന കെട്ടിടത്തിന്റെ അടുത്തെത്തി. സമീപപ്രദേശത്തിലുള്ളവരും അഭയം തേടി ആ കെട്ടിടത്തില്‍ കൂട്ടംകൂട്ടമായി എത്തി. ജലാവോ (കത്തിക്കൂ) കാട്ടോ (കുത്തൂ) എന്ന ആക്രോശിച്ചു കൊണ്ട് ആള്‍ക്കുട്ടം കെട്ടിടത്തില്‍ കയറി മരണതാണ്ഡവം നടത്തിയപ്പോള്‍ എഹ്സാന്‍, സക്കിയയോടെ മുകളിലുള്ള മുറിയില്‍ പോയി വാതിലടച്ചിരിക്കുവാന്‍ പറഞ്ഞു. സക്കിയ മുകളിലെ മുറിയിലിരുന്ന് താഴെ നടക്കുന്ന കൂട്ടകൊല നിസഹായയായി അനുഭവിച്ചു. എഹ്സാന്‍ മുഖ്യമന്ത്രി മോഡിയെ സഹായത്തിനു വിളിച്ചപ്പോള്‍ മോഡി അദ്ദേഹത്തിനെ പുളിച്ച തെറി വിളിച്ചുവെന്ന് എസ് എ റ്റിയ്ക്ക് വിവരം കിട്ടിയതായി പത്രങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. ആക്രമികള്‍ വീടിനു തീയിട്ട കാരണം ചുട്ടു പഴുത്ത ചുമരുകള്‍ സക്കിയയ്ക്ക് തൊടാന്‍ പറ്റിയിരുന്നില്ല. മൂന്നു മണിക്കൂര്‍ ഹിന്ദു ഹൃദയ സാമ്രാട്ടിന്റെ പോലീസ് ഇടപ്പെടാതെ കൊലയ്ക്കും ചോരകുരുതിയ്ക്കും കൂട്ടു നിന്നു. എന്നിട്ടവര്‍ കെട്ടിടത്തില്‍ അവശേഷിച്ചവരെ രക്ഷ പെടുത്തി. ആ കൂട്ടത്തില്‍ സക്കിയയും ഉണ്ടായിരുന്നു. തീ കത്തി തീരാത്ത ആ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി മനുഷ്യാവയവങ്ങളുടെ തുണ്ടുകള്‍ കിടക്കുന്നതു അവര്‍ കണ്ടു. സോസൈറ്റിയിലെ വാട്ടര്‍ ടാങ്കില്‍ കുഞ്ഞുങ്ങളുടെ ശവങ്ങള്‍ പൊന്തി കിടക്കുന്നുണ്ടായിരുന്നു. സക്കിയ എഹ്സാന്‍ സാഹബ് ധരിച്ചിരുന്ന ഒരു നീല ചപ്പല്‍ കണ്ടു. അതു ചോരയില്‍ കുളിച്ചിരുന്നു. മറ്റെ ചപ്പല്‍ കണ്ടെത്തുവാനായിട്ടില്ല. അന്നു ആ കെട്ടിടത്തില്‍ മരിച്ചതു 69 പേരായിരുന്നു. മരിച്ചവര്‍ മുഴുവനും മുസ്ലിമുകള്‍. ആ ദിവസങ്ങളില്‍ ഗുജറാത്തില്‍ ഇത്തരം 2000 സംഭവങ്ങള്‍ ഉണ്ടായി. സര്‍, നമ്മുടെ നാട് കാണാനെത്തുന്ന മുസ്ലിം വിനോദ സഞ്ചാരിയെ മോഡിയുടെ ദൂതനായ അമിതാഭ് ബച്ചന്‍ എങ്ങനെ ആകര്‍ഷിക്കും? നമ്മളെയും തമിഴന്മാരെയും കന്നടക്കാരെയും ഇപ്പോള്‍ യുപികാരെയും ബീഹാറികളെയും ആക്രമിക്കുന്ന താക്കറെയുടെ രാഷ്‌ട്രീയത്തിനെ സബാഷ് പറയുന്ന ബച്ചന്‍ വിളിക്കുകയാണെങ്കില്‍ പൂജാ ഹോളിഡെസിനു കേരളം കാണനെത്തുന്ന ഈ നാട്ടുകാര്‍ക്ക് എന്തു തോന്നും. സങ്കുചിതമായ ദേശ/മത ലേബലുകള്‍ അവലംബിക്കാതെ പറയട്ടെ, മനുഷ്യ സ്നേഹികള്‍ക്ക് എന്തു തോന്നും? സര്‍, സി പി എമ്മില്‍ ഇപ്പോള്‍ തെറ്റുതിരുത്തലിന്റെ കാലമാണു. ദയവായി അമിതാഭ് ബച്ചന്‍ എന്ന ഫാസിസ്റ്റ് മൂടുതാങ്ങിയെ കേരളത്തിന്റെ മുഖമാക്കരുതു. മനുഷ്യകഥാനുഗായിയായ മറ്റൊരു ബച്ചന്‍ ഉണ്ടായിരുന്നു - ഹിന്ദി കവി ഹര്‍വംശ് റായ് ബച്ചന്‍‌‌. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതയായ മധുശാലയില്‍ ഇത്തരത്തില്‍ ഒരു വരിയുണ്ടു: मैं हूँ उनके साथ, रखते जो सीधी अपनी रीढ़... (ഞാന്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവരുടെ കൂടെയാണു.) ആ വരിയെഴുതിയ ആളില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ട് ആ കവിയുടെ മകനു നല്‍കിയ ക്ഷണപത്രം ബഹുമാനപ്പെട്ട മന്ത്രി ദയവായി പിന്‍‌വലിക്കുക. വിശ്വാസപൂര്‍വം കണ്ടകശനി

These days whenever I go to my alma mater Arizona State University (ASU) and talk to the students a sense of gloominess prevail over there. Reason – the graduate students are not able to find a job and those who are about to graduate or those who already graduated are not even getting any interview calls. Things are tough out there but when the things get tough, with proper planning and hard work you can overcome the difficulties. Here are the minimum four tips every one should follow if one has to get a job during this harsh job market. Networking – Whatever be the market this is the best possible way you can get a job. Looking back, over 80% of my friends got their first job as a result of networking. It doesn’t matter if the economy is in recession or not, this has always been true. Try connecting with your friends and colleagues in your field of expertise and remind them often that you are in the job market. Now you can even use the social media channels like LinkedIn, Twitter etc for networking. Find and follow people in Twitter whom you know are working in your field and start a healthy conversation with them. Who knows they may have an opening in their company. Attend All Job Fairs Seriously – I was talking to a graduate student in ASU who recently graduated and looking for a job. There was a job fair the previous day and he did not attend that. The reason he told was that only few companies were there and majority of those companies won’t be hiring international students. I will tell that the student was wrong in not attending the job fair. You must attend each and every job fair and if possible visit booth of each company. Get business cards from each and every person whom you are talking to. The very next day call and/or forward your resume to them. Some of them may say an outright “No” but there is a good chance that few of them may ask you to call them back few weeks later. Keep a note of that and call them on the day they told you to call them. By that you are reminding the person how serious you are regarding job search and can leave a lasting impression with a prospective employer. Make Job Search Your Full Time Job – another very important thing you need to do if you need to find a job now. I have seen lot of graduate students looking desperately for jobs but if you ask them this question “How many hours a day are you spending on job search?” the answer to that could be “a couple of hours”. If you are spending just two to three hours a day for job search in this market, you have to be extremely lucky to find a job. If you are serious about getting a job, my advice is to make job search your full time job. I have a friend who got a job during the peak of 2003 recession. He used to spend over 10 hours daily for job search. He was so organized that he documented each and every phone call he made, resumes sent and even wrote down the conversation he had with each person over phone. Within 45 days he got an interview call and in another 15 days he had a job in hand. He might have easily sent his resume and talked to over 500 companies. Bottom-line – you must spare at least six hours a day for job search and if you are not doing that don’t complain that you are not getting a job. Never Lost Hope – Very important. Yes it is true that there is recession and economy is losing hundred of jobs. But at the same time some companies may be hiring also. Always remember this – You need only one job and if you happened to be at the right place at the right time for the job that is being advertised you are hired. Networking, attending job fairs and making job search a full time job will better prepare you to be at the right place at the right time. Do you part and never lose hope. The “ONE” job you are looking for will soon come if you have done your homework correctly and keep your hopes high. Photo Courtesy Click Here

A large amount of time makes you an observer of life. It gives you the ability to be the interested observer, to sermonise and waggle fingers at the world. It feels much like the world is putting up a show and you have the time to sit and watch it peacefully. It also affords us a lot of time to examine the many holes in the fabric of our lives. It also makes you realise that the people around

ഭഗവദ്ഗീത അഞ്ചാം അദ്ധ്യായമായ കര്‍മസംന്യാസയോഗം അധികരിച്ച് ശ്രീ സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞ പ്രഭാഷണത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക (sreyas.in)

ഒരു സ്വപ്‌നവും അതേ മിഴിവില്‍ സഫലീകരണം പ്രാപിക്കാറില്ല. ലൗകികത്തെ സംബന്ധിച്ചുള്ളവപോലും. പിന്നെയല്ലേ, അലൗകികതയുടെ ഛായ പുരണ്ട സ്വപ്‌നങ്ങള്‍! എങ്കിലും അവ സര്‍ഗ്ഗാത്മകതയുടെ അവിഭാജ്യാംശങ്ങളാണ്‌. അതു നമ്മെ ത്വരിപ്പിക്കുന്നു (ഹിമാലയ പ്രത്യക്ഷങ്ങള്‍- ആഷാമേനോന്‍, ഡിസി ബുക്‌സ്‌). നിറംപുരണ്ട ഇത്തരം സ്വപ്‌നങ്ങളാണ്‌ ഭാവിയെ വിതാനിക്കുന്നത്‌. ചിത്ര പാഠങ്ങള്‍ ഒരു പെയിന്റിംഗ്‌ കണ്ടുനില്‍ക്കുമ്പോള്‍ അത്‌ നമ്മുടെ സംസ്‌കൃതിയിലെ നിരവധി ആവിഷ്‌ക്കാര ങ്ങളെ ഓര്‍മ്മിപ്പിക്കും. ചരിത്രവും കാലഘട്ടവും നിറയുന്ന ഓര്‍മ്മകള്‍. ചിലപ്പോള്‍ ആ പെയിന്റിംഗ്‌ വര്‍ത്തമാനകാല രൂപമായി മാറാം. ഷിറിന്‍ റഫിയുടെ പെയിന്റിംഗിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ കാഴ്‌ചക്കാര്‍ അനുഭവിക്കുന്നത്‌ ജീവിതത്തിന്റെ മൂന്നുകാലങ്ങളാണ്‌. കഥയും കവിതയും ജീവിതവും ചേര്‍ന്നുനില്‍ക്കുന്ന ചിത്രപംക്തിയായി അവ മാറിക്കൊണ്ടിരിക്കുന്നു.വാമൊഴിയുടെയും വരമൊഴിയുടെയും ഘടനകള്‍ക്ക്‌ പലപ്പോഴും പ്രാപ്യമല്ലാത്ത രചനാ രീതിയാണ്‌ ഷിറിന്‍ തെരഞ്ഞെടുക്കുന്നത്‌. കേരളീയ ചിത്ര കലാ പാരമ്പര്യവും വൈദേശിക ചിത്രമെഴുത്തിന്റെ ശൈലികളും ഇഴചേരുന്ന ഒരു പ്രതലമാണ്‌ ഷിറിനിന്റെ പെയിന്റിംഗുകള്‍ അടയാളപ്പെടുത്തുന്നത്‌. സഞ്ചാരികളും അന്വേഷകരും, നക്ഷത്രങ്ങളും തുറന്നിട്ട വാതിലുകളും നിശ്ചലമായ തടാകവും എല്ലാം ഷിറിനിന്റെ ക്യാന്‍വാസുകളിലുണ്ട്‌.അതിരുകളില്ലാത്ത ഭാവനയുടെ തട്ടകത്തില്‍ ഇറങ്ങിനിന്ന്‌ ജീവിതമുഹൂര്‍ത്തങ്ങളെ നിരീക്ഷിക്കുമ്പോള്‍ തന്നെ വീക്ഷണങ്ങള്‍ക്ക്‌ പല മാനങ്ങള്‍ സാധ്യമാക്കുന്നു. പരിചിതത്വത്തെ അപരിചിതത്വമാക്കുന്ന പാത്തുമ്മയുടെ ആടും സൂക്ഷ്‌മലോകത്തിന്റെ വൈപുല്യം അവതരിപ്പിക്കുന്ന പ്രകൃതിയും ഈ ചിത്രകാരിയുടെ ബ്രഷിന്‍ തുമ്പില്‍ നിറയുന്നു. നീലനിറത്തിലും വെളുപ്പിലും ആലേഖനം ചെയ്‌ത ചിത്രങ്ങള്‍ മനുഷ്യന്റെ അധികാരതൃഷ്‌ണയും മനുഷ്യരാശിയെക്കുറിച്ചുള്ള ചിന്തകളും ഉണര്‍ത്തുന്നു. സാംസ്‌കാരികവും പാരിസ്ഥിതികവുമായ വേരുകളെ സമകാലീന വര്‍ത്തമാനങ്ങള്‍ കൊണ്ട്‌ നിറയ്‌ക്കാനും ഷിറിന്‍ മടികാണിക്കുന്നില്ല. സ്‌ത്രീജീവിതമാണ്‌ ഷിറിനിന്റെ മുഖ്യവിഷയം. ഗ്രാമീണ ജീവിതത്തിന്റെ മുഖങ്ങളും സന്ദേഹങ്ങള്‍ പങ്കുവയ്‌ക്കുന്നവരും ഈ പെയിന്റിംഗുകളിലുണ്ട്‌. പ്രമേയത്തെ ജീവസ്സുറ്റതാക്കി മാറ്റുന്നതില്‍ ഷിറിന്‍ റഫി ഉപയോഗിച്ച വര്‍ണ്ണസങ്കലനം ശ്രദ്ധേയമാണ്‌. ക്രിയാത്മമായൊരു ചിത്ര പാഠങ്ങള്‍ക്ക്‌ ഇടം നല്‍കുന്ന പെയ്‌ന്റിംഗുകള്‍. സച്ചിദാനന്ദനും പദ്‌മദാസും മലയാളകവിത യുടെ പുതിയ മുഖമെഴുത്തിലാണ്‌ സച്ചിദാനന്ദനും പദ്‌മദാസും ശ്രദ്ധകേന്ദ്രീകരിച്ചത്‌. സച്ചിദാനന്ദന്റെ അത്രയേ ഉള്ളൂ, പദ്‌മദാസിന്റെ മുണ്ട്‌ എന്നീ കവിതകള്‍ എഴുത്തിന്റെയും ജീവിതത്തിന്റെയും വ്യത്യസ്‌ത തലങ്ങള്‍ അടയാളപ്പെടുത്തുന്നു. കവിതയുടെ ജീവിതമാണ്‌ സച്ചിദാനന്ദന്‍ എഴുതിയത്‌. ഭാഷയില്‍ ഭാഷ സൃഷ്‌ടിച്ച്‌ കവിതയെ പടികടത്തുന്നു. കവിതയ്‌ക്കായി തുറന്നിട്ട വാതിലുകളാണ്‌ സച്ചിദാനന്ദന്‍ ഓര്‍മ്മപ്പെടുത്തുന്നത്‌: ജീവന്‍ നാറുന്ന വാക്കുകള്‍ കൊണ്ട്‌/ ഞാന്‍ നടക്കുന്ന വഴി അടയാളപ്പെടുത്തുന്നു/ അത്രയേ ഉള്ളൂ.- എഴുത്തുകാരന്റെ സത്യവാങ്‌മൂലമാണിത്‌. പദ്‌മദാസ്‌ മു ണ്ട്‌ (കലാകൗമുദി 1801) എന്ന കവിതയില്‍ പറയുന്നത്‌ കര്‍ഷക ജീവിതത്തെപ്പറ്റിയാണ്‌. പാടത്തും ചെളിയിലും ഉഴുതുമറിഞ്ഞ അച്ഛന്റെ ജീവിതമാണ്‌ പദ്‌മദാസ്‌ എഴുതിയത്‌. ചെളിപ്പാടുകള്‍ വടുകെട്ടിയ അച്ഛന്റെ മുണ്ട്‌ വായനക്കാരന്റെ മുന്നില്‍ തൂക്കിയിടുന്നു. പിന്നീട്‌ അച്ഛനെ കോടിപുതപ്പിച്ച്‌ കിടത്തിയ ചിത്രമാണ്‌ കവി വരച്ചു ചേര്‍ത്തത്‌. കറപുരളാത്ത, ചെളിപ്പാടില്ലാത്ത, കീറാത്ത മുണ്ട്‌ അച്ഛന്‌ കിട്ടുന്നത്‌ നാളികേരം രണ്ടായിമുറിഞ്ഞ നിമിഷത്തിലാണ്‌: ഒടുവില്‍, / അച്ഛന്‌ കിട്ടുകതന്നെ ചെയ്‌തു/ കീറാത്ത, കറപുരളാത്ത പുതുമണമുള്ള/ ഉലയാത്തതൂവെള്ള കോടിമുണ്ട്‌.- കര്‍ഷകദുരിതം ശക്തമായി ആവിഷ്‌ക്കരിക്കുന്ന കവിത. ഫീനിക്‌സ്‌ പക്ഷികള് ‍ഓരോ എഴു ത്തുകാരനും മുന്‍തലമുറയെ തിരുത്തിക്കുറിക്കുന്നു. കഥപറച്ചിലിലും ഘടനയിലും മാറ്റത്തിന്റെ മുഴക്കം സൃഷ്‌ടിക്കുന്നു. എം, വി. കരുണന്‍ മാസ്റ്ററുടെ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍ എന്ന നോവലും പുതിയൊരു രീതിശാസ്‌ത്രത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌. മലയാളനോവലിന്റെ ശില്‌പഭദ്രത ചോദ്യം ചെയ്‌ത ചന്തുമേനോന്‍ മുതലുള്ള എഴുത്തുകാരോട്‌ ചങ്ങാത്തം കൂടുകയാണ്‌ കരുണന്‍ മാസ്റ്റര്‍. കേളോത്തു ഗ്രാമത്തിന്റെ കഥയില്‍ രാജ്യത്തിന്റെ ഒരു ചരിത്രഖണ്‌ഡം ഇഴചേര്‍ത്താ ണ്‌ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍ എന്ന കൃതി രചിച്ചത്‌. ഗ്രാമത്തിലെ അടിയാളജനതയുടെ ദുരിതവും അധികാരികളുടെ ക്രൂരതയും ഈ നോവലില്‍ വിവരിക്കുന്നു. വടക്കന്‍ കേരളത്തിന്റെ ഗ്രാമ്യ ഭാഷാപദങ്ങള്‍ നിര്‍ലോഭം ഉപയോഗപ്പെടുത്താന്‍ നോവലിസ്റ്റ്‌ കാണിച്ച ഔത്സുക്യം ശ്രദ്ധേയമാണ്‌. പലയിടങ്ങളിലും വ്യാസ ദീക്ഷിതമായ ഇടപെടല്‍ നടത്താനും കരുണന്‍ മാസ്റ്റര്‍ മറക്കുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചിലഘട്ടങ്ങളും ദേശീയപ്രസ്ഥാനവും ഈ നോവലിലുണ്ട്‌. അതിന്റെ പ്രതിഫലനങ്ങളും. ഏകനായക കേന്ദ്രീകൃതമായ കഥാഗതി ഈ പുസ്‌തകത്തിനില്ല. വലിയ ക്യാന്‍വാസില്‍ പറയാവുന്ന കഥ. കൊച്ചു കൊച്ചു വാക്കുകളിലും വാചകങ്ങളിലും ഒതുക്കിപ്പറയുന്നതില്‍ കരുണന്‍ മാസ്റ്ററുടെ വൈദഗ്‌ധ്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രാദേശികവും ചരിത്രപരവുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി വായനക്കാരെ വ്യത്യസ്‌ത കാലഘട്ടങ്ങളുടെ ഉള്ളറകളിലേക്ക്‌ നടത്തിക്കുകയാണ്‌ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍. അതിജീവനത്തിന്റെ ഒടുങ്ങാത്ത ആവേശം തന്നെ-(തണല്‍ ബുക്‌സ്‌ വടകര, 85രൂപ). നിബ്ബ്‌,ചന്ദ്രിക 14-03-2010

Moving is a funny thing. You think there is nothing more dull and mechanical than packing and moving a pile of your stuff. But if you do the packing yourself, and you are one of those sentimental types who keeps memories from yesteryears locked in shelves, then you are in for it – one of [...]

Story one - TragedyGirl meets boyBoy asks girl outGirl likes boyGirl goes home, googles boyFinds him on Orkut, Facebook and TwitterGirl checks out boy's social networking accountsGirl dumps boyStory two - RomanceGirl meets boyBoy ask girl outGirl likes boyGirl googles boyFinds him on Orkut, Facebook and TwitterGirl checks out boy's social networking accountsGirl decides to keep meeting boyAh!

The newspapers are playing it up - the fact that the party which kicked out Abdullahkutty 'cos he sang the praises of Narendra Modi has officially invited Amitabh Bachan, the brand ambassador of Modi’s Gujarat, as Kerala’s posterboy. MODI’S POSTER BOY, BIG B, IS AMBASSAOR OF CPM-RULED KERALA TOO, says The New Indian express of today, Kerala edition It’s a happy coincidence for the media that

March/2010/11 http://www.sudheernath.com/

അഗസ്ത്യ നാഡിക്കു സമകാലീന കേരളചരിത്രത്തില്‍ പ്രാധാന്യമേറെയാണ്. എക്സ് സഖാവ് അബ്ദുള്ളക്കുട്ടി നാഡി നോക്കാന്‍ പോയത് തുടര്‍ന്നുള്ള രാഷ്ട്രീയ നാഡിമിടിപ്പുകളുടെ തുടക്കമായിരുന്നു. രാഷ്ട്രീയ നാഡിമിടിപ്പുകളെ നിര്‍വചിച്ച നാഡി ജ്യോതിഷം.രാഷ്ട്രീയത്തില്‍ മാത്രമല്ല ചികിത്സയിലും നാ‍ഡി. അലോപ്പതിയാണെങ്കിലും ആയുര്‍വേദമാണെങ്കിലും. അലോപ്പതിയില്‍ നാഡിമിടിപ്പ് രോഗനിര്‍ണയത്തിനുള്ള പല വഴികളിലൊന്നാകുമ്പോള്‍ സ്റ്റെതസ്കോപ്പില്ലാതിരുന്ന ആയുര്‍വേദത്തില്‍ നാഡിയുടെ സ്ഥാനം വലുതാണ്. രോഗനിര്‍ണ്ണയം അതു കണ്ണാണെങ്കിലും ഹൃദയമാണെങ്കിലും നാഡി പിടിച്ചായിരുന്നു. അറിയാവുന്നവന് നാഡി ഒരു അക്ഷയ ഖനിയാണ്. പെരുവിരല്‍ മുതല്‍ മസ്കിഷം വരെയുള്ള രോഗങ്ങളും ലക്ഷണങ്ങളും അറിയാനുള്ള വഴി. ഈ നാഡി ആ നാഡിയല്ല. നാഡി ജ്യോതിഷം. അഗസ്ത്യനാഡിയും വസിഷ്ടനാഡിയും കൌശിക നാഡിയും. തപസ്സില്‍ മനസ്സില്‍ തെളിഞ്ഞ മനുഷ്യരുടെ ജീവിതം ഓലയിലാക്കിയെന്നു കഥ. കഥയില്‍ വഴിത്തിരിവുകളും വേര്‍ത്തിരിവുകളുമുണ്ട്. ഇന്ത്യയിലുടനീളം വ്യാപിച്ചിരുന്ന നാഡിയോലകള്‍ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെങ്ങനെ എത്തിച്ചേര്‍ന്നു? amp;nbsp; തമിഴ്നാട്ടിലെ ശൈവക്ഷേത്രങ്ങളുടെ പുരാവൃത്തങ്ങളെല്ലാം തന്നെ നാഡിയെഴുതിയെന്നു വിശ്വസിക്കുന്ന മഹാമുനികളുമായി ബന്ധപ്പെട്ടതാണ്. തിരുവണ്ണാമലയാണെങ്കിലും ചിദംബരമാണെങ്കിലും പഴമയില്‍ ഒരു മഹാമുനിയുടെ ചരിത്രസ്പര്‍ശം. കുംഭകോണം ചിദംബരം ബെല്‍റ്റ് നവഗ്രഹ ക്ഷേത്രങ്ങളടക്കമുള്ള മഹാക്ഷേത്രങ്ങളുടെ സമൃദ്ധിയാണ്. പുരാണവും ചരിത്രവും സമകാലിക യാഥാര്‍ത്ഥ്യങ്ങളും എത്രത്തോളം ഇഴ ചേരുന്നുവെന്നുറപ്പില്ലെങ്കിലും രേഖപ്പെട്ട ചരിത്ര പ്രകാരം amp;nbsp; ഒരു കാലത്ത് തഞ്ചാവൂര്‍ രാജധാനിയില്‍ ശേഖരിക്കപ്പെട്ട്, സംസ്കൃതത്തില്‍ നിന്നും തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട amp;nbsp; നാഡിയോലകളാണ് ബ്രിട്ടീഷ് ഭരണകാലത്ത് വൈത്തീശ്വരന്‍ കോവിലിനു സമീപമുള്ള സര്‍ സെന്തിവേലും സഹോദരങ്ങളും ലേലത്തില്‍ സ്വന്തമാക്കിയത്. വൈത്തീശ്വരന്‍ കോവിലിന്‍റെ നാഡിപ്പെരുമ അവിടെ ആരംഭിക്കുന്നു. പൂര്‍വ്വ ജന്മങ്ങളും പാപങ്ങളും ഭാവിയുമറിയാനുള്ള യാത്രകളും. ഏതോ താളിയോലക്കെട്ടില്‍ സ്വന്തം ജീവിതവും പ്രശ്നപരിഹാരങ്ങളും amp;nbsp; ഒളിഞ്ഞു കിടക്കുന്നെണ്ടന്ന ലളിത വിശ്വാസങ്ങള്‍. ഓലയില്‍ പേരുള്ളവര്‍ക്കേ നാഡി നോക്കാന്‍ തോന്നൂവെന്ന് മറ്റൊരു വിശ്വാസം. അതും അറിയാന്‍ വിധിയുള്ളപ്പോള്‍ മാത്രം. വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഭംകോണത്തെ മഹാമഹം കാണാനുള്ള യാത്രയിലാണ് ആദ്യമായി വൈത്തീശ്വരന്‍ കോവിലിലെത്തുന്നത്. ക്ഷേത്രത്തിന്‍റെ പിന്‍ഭാഗത്തുള്ള നടയുടെ മുന്‍പിലുള്ള ഹൈവേയില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ തന്നെ ബ്രോക്കര്‍മാരുടെ തള്ള്. പരിഹാരപൂജ നടത്താനും നാഡി ജ്യോതിഷം നോക്കാനുമുള്ള പ്രലോഭനങ്ങളെ അതിജീവിച്ച് പുറത്തെത്തി തിരികെ യാത്ര അവസാനിപ്പിച്ചപ്പോഴും നാഡി ജ്യോതിഷം എന്ന വാക്ക് ഒരു കൌതുകമായി അവശേഷിച്ചു. amp;nbsp; തുടര്‍ യാത്രകളിലും. വീണ്ടും ഒരു ചിദംബര യാത്ര. മഹാകാരരൂപങ്ങളും നര്‍ത്തന ഭാവത്തിലുള്ള ശിവനും. സ്ത്രൈണമെന്നു വിവക്ഷിക്കപ്പെടുന്ന നൃത്തത്തിന്‍റെ കുലപതി നടരാജദര്‍ശനം കഴിഞ്ഞു വൈത്തീശ്വരന്‍ കോവിലിലേക്ക്. ആദ്യത്തെ നാഡി അനുഭവത്തിലേക്ക്. ക്ഷേത്രം ചുറ്റിക്കാണിച്ച കഥാപാത്രമായിരുന്നു അതിനടുത്തുള്ള ഒരു കുടുസ്സുമുറിയില്ക്ക് കൊണ്ടുപോയത്. വിരലടയാളവും ജനനത്തീയ്യതിയും മാത്രം നല്‍കുക. നിങ്ങളുടെ ഓല കിട്ടിയാല്‍ മാത്രം പണം. അതായത് കുടുംബാംഗങ്ങളുടെ പേരും തൊഴിലും മറ്റു കാര്യങ്ങളും വിവരങ്ങളും സഹിതം ഇങ്ങോട്ടു പറഞ്ഞു തന്നില്ലെങ്കില്‍ പണം തിരികെ. ഒരു കടലാസില്‍ പെരുവിരലടയാളം പതിച്ചു. ജനനത്തീയ്യതിയും സമയവും നല്‍കി. പ്രവാചകന്‍ കുറെ സമയത്തിനു ശേഷം ഒരു ഓലക്കെട്ടുമായി തിരികെ. ആ നാളില്‍ ആ സമയത്ത് ജനിച്ചവരുടെയെല്ലാം ജീവിതം രേഖപ്പെടുത്തിയതെന്നു amp;nbsp; സാക്ഷിമൊഴി. ഓല തുറന്നു. പിതാവിന്‍റെ തൊഴിലും മാതാവിന്‍റെ തൊഴിലും സഹോദരനിലയും പറഞ്ഞ് യോജിക്കാത്ത ഓലകള്‍ തിരിക്കുന്നു. ഈ പൊരുത്തപ്പെടുത്തല്‍ പ്രക്രിയയില്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കുറെയൊക്കെ ഗ്രഹിക്കപ്പെടുന്നതുകൊണ്ടുകൂടിയാകണം നിങ്ങളുടെ ഓലയിലേക്ക് സീറോ ഇന്‍ ചെയ്യുന്നു. അച്ഛന്‍റെ പേരിന്‍റെയും അമ്മയുടെ പേരിന്‍റെയും അക്ഷരങ്ങള്‍ പറയുന്നു. സഹോദരങ്ങളുടെയും. അല്‍പ്പം അമ്പരപ്പു തോന്നാവുന്ന വിധം ജീവിതത്തെ പൊതുവായി വിവരിക്കുന്നു. ആ ഓല കാറ്റലോഗ് മാത്രമാണ്. അതു കാണിക്കുന്ന വഴിയെ പ്രധാന ഓലയിലേക്ക്. വിശ്വസിക്കണമെന്നോ വിശ്വസിക്കരുതോ എന്ന മുന്‍വിധിയില്ലാതെ നടത്തിയ പരീക്ഷണത്തിന്‍റെ വഴി തിരിയുന്നതവിടെയാണ്. ആദ്യം പറഞ്ഞതില്‍ കുറെയൊക്കെ ജനനസമയവും ഗ്രഹനിലയും അറിയാമെങ്കില്‍ അല്‍പ്പം ജ്യോതിഷജ്ഞാനമുള്ള അല്‍പ്പം മിനക്കെടുന്ന ആര്‍ക്കും പറയാവുന്നതാണ്. ഓല വായിക്കുന്നതിനു മുന്‍പ് സംസ്കൃതം അറിയാമോ, ജ്യോതിഷമറിയാമോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് നിഷേധം മറുപടിയായി നല്‍കിയിട്ടും amp;nbsp; ചോദ്യങ്ങളില്‍ പേരും കുടുംബവുമറിയുന്നതിനുള്ള വകുപ്പില്ലെന്നും നല്‍കുന്ന മറുപടികളില്‍ അധികവിവരങ്ങളൊന്നുമില്ലെന്നും ഉറപ്പു വരുത്തിയിട്ടും ചെറുതായി ഞെട്ടി. തുടര്‍ന്നുള്ള വാക്കുകളെ പ്രവാചകന്‍റെ അല്ലെങ്കില്‍ വ്യഖ്യാതാവിന്‍റെ ലോകപരിചയവും പദ സമ്പത്തും ഗണ്യമായി വികലമാക്കിയെങ്കിലും അതിശയങ്ങള്‍ ബാക്കി നിന്നു. amp;nbsp; മുന്‍പിലിരിക്കുന്ന ആളുടെ സൈക്കോളജിയും ശരീരഭാഷയും ഒരുവിധ പ്രവചനങ്ങളെല്ലാം അനായാസമാക്കുമെങ്കിലും മുന്‍പിലിരിക്കാത്ത ഒരാളുടെ കുടുംബവിദ്യാഭ്യാസ പശ്ചാത്തലവും സ്വഭാവവും amp;nbsp; ആരോഗ്യനിലയും പറഞ്ഞപ്പോള്‍ അതിശയം പൂര്‍ണ്ണമായി. വിശ്വസിക്കണോ വേണ്ടയോ എന്ന ത്രിശങ്കു അടുത്ത യാത്ര വരെ നീണ്ടു. രണ്ടാം യാത്ര. മൂവന്തിയില്‍ തമിഴ് ഗ്രാമങ്ങളിലുടെ ഡ്രൈവ് ചെയ്യുന്നതിന്‍റെ അസ്വസ്ഥത. എപ്പോള്‍ വേണമെങ്കിലും മനുഷ്യനോ മൃഗമോ amp;nbsp; കുറുക്കു ചാടാം. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ത്രീപുരഷഭേദമന്യേ ജനം സീരിയലിനു മുന്‍പില്‍ ചടഞ്ഞിരിക്കുമ്പോള്‍ തമിഴന്‍ അങ്ങാടിയിലേക്കിറങ്ങുന്നു. പലചരക്കും പൂക്കളും വാങ്ങി, നാട്ടുകൂട്ടത്തില്‍ വെടിവട്ടം പറഞ്ഞ് തിരികെ. ഇരുട്ടില്‍ വഴി തെറ്റിയോ എന്ന സംശയം.. റോഡരികിലെ കലുങ്കില്‍ ഓറഞ്ചും മറ്റനുസാരികളുമായി മദ്യപിക്കുന്നവര്‍ കാണിച്ചു തന്ന വഴിയേ ചെന്നപ്പോള്‍ വൈത്തീശ്വരന്‍ കോവില്‍. ചൊവ്വാഗ്രഹ ക്ഷേത്രത്തില്‍ മുന്‍അനുഭവങ്ങള്‍ ഗുരുവായതു കൊണ്ട് ക്ഷേത്രത്തില്‍ നിന്നകന്ന് വണ്ടി നിര്‍ത്തി, വെള്ളം വാങ്ങിച്ച കടയില്‍ ലോക്കല്‍ വിവരങ്ങള്‍ തേടി. ഗ്രാമത്തില്‍ താമസസൌകര്യമുണ്ട്. ഹോട്ടല്‍ രൂപത്തില്‍ തന്നെ. ഹോട്ടല്‍ അത്യാവശ്യം പുതിയതും നന്നായി മെയിന്‍റെയ്ന്‍ ചെയ്യുന്നതും. മുറികളില്‍ ഭാഗ്യാന്വേഷികളുടെ തള്ള്. ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആദ്യമായി ക്ഷേത്രത്തിന്‍റെ പ്രധാന കവാടം കാണുന്നത്. ഇരുവശങ്ങളിലും നാഡി പരിശോധിക്കുന്നരുടെ ബോര്‍ഡുകള്‍. അന്തി മയങ്ങിയാല്‍ നാഡി നോക്കില്ലെന്നു കേട്ടിരുന്നത് അപ്രസക്തമാക്കിക്കൊണ്ട് ഏജന്‍റുമാര്‍. പൂക്കച്ചവടക്കാര്‍. എരുമ പശുമൃഗാദികള്‍. കലപില കൂട്ടുന്ന ആള്‍ക്കൂട്ടം. രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിയുടെ നിറത്തിലുള്ള കരയുള്ള മുണ്ടുടുത്ത വെള്ളവസ്ത്രമണിഞ്ഞ നേതാക്കന്‍മാര്‍. നേതാക്കന്‍മാരെല്ലായിടത്തും ഒരു പോലെ. ശരീരഭാഷയ്ക്കും പ്രതികരണങ്ങള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് സ്വഭാവം. കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും അന്തിമയങ്ങുമ്പോള്‍ ഉറക്കം തൂങ്ങുമ്പോഴും രാത്രി പത്തു മണിക്കും ഇവിടെ ആള്‍ത്തിരക്ക്. അതിരാവിലെ എഴുന്നേറ്റ് ക്ഷേത്രത്തിലെത്തിയപ്പോള്‍ ഗേറ്റില്‍ വെച്ചു തന്നെ ഏജന്‍റ് പിടികൂടി. പിന്നീടാവാം എന്നു പറഞ്ഞോഴിഞ്ഞു.അകത്തെത്തിയപ്പോള്‍ നടതുറന്നിട്ടില്ല. കാത്തു നില്‍ക്കുമ്പോള്‍ കമാനങ്ങള്‍ക്കിടയിലെ ഇരുട്ടിലൂടെ മറ്റൊരു കറുത്ത രൂപം. ആന നടന്നു വരുന്നു. അടുത്തെത്തിയപ്പോഴാണ് കണ്ടത്. പശുവിനെ ഒക്കെ നടത്തിക്കൊണ്ടു വരുന്നതു പോലെ വെറുത കൊണ്ടുവരുന്നു. ചങ്ങലയില്ല, പാപ്പാന്‍റെ തോട്ടിയും കുന്തവുമില്ല. പിടിയാന. കാലില്‍ ചങ്ങലയില്ലാത്ത ആനകളെ മുന്‍പ് കണ്ടിട്ടുള്ളത് ആനക്കൂട്ടില്‍ മാത്രമാണ്. ഷൂട്ട് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ആനയുടെ കഴുത്തിലെ മണി അഴിച്ചു വെച്ച് കുളിപ്പിക്കാന്‍ കൊണ്ടു പോകുന്നു. കൂടെ ചെന്നു. ഒരു പൈപ്പില്‍ വെള്ളം പിടിച്ച് ആനയെ കുളിപ്പിക്കുന്നു. ബഹളമില്ലതെ. ആന ഇടയ്ക്കിടെ നോക്കുന്നു. amp;nbsp; പിടിയാന ആയതു കൊണ്ട് കുളിസീന്‍ ഷൂട്ടു ചെയ്യുന്നതില്‍ ഒബ്ജക്ഷന്‍ കാണുമോന്നു സംശയിച്ചപ്പോഴേക്കും, പാപ്പാനിടപെട്ടു. അപ്പോഴാണ് അടുത്ത കഥാപാത്രം, ആനയുടെ ചരിത്രകാരന്‍, കര്‍മ്മത്തില്‍ ക്ഷേത്രവാച്ച്മാന്‍ പ്രത്യക്ഷപ്പെടുന്നത്. അല്‍പ്പം പ്രോത്സാഹിപ്പിച്ചപ്പോള്‍ വിത്തത്തിന്‍റെ ഈശ്വരക്ഷേത്രത്തിനു പ്രതിമാസം 1300 രൂപ ശമ്പളത്തിനു കാവല്‍ നില്‍ക്കുന്നവന്‍ വാചാലനായി. രണ്ടു കുട്ടികളെ തിരുമണം ചെയ്തുവിട്ടു. ഇനിയൊന്നുള്ളത് ആണ്.ഇലക്ട്രീഷ്യന്‍. കുടുംബപ്രാരബ്ദം. സ്വന്തം പുരാണത്തിനു ശേഷം amp;nbsp; പെരിയനായകി എന്ന അറുപത്തിമൂന്നുകാരി സുന്ദരി ആനയുടെ ചരിത്രം. മുന്‍പ് ക്ഷേത്രത്തിലൊരു കൊമ്പനുണ്ടാരുന്നു. പൈത്യം പിടിച്ചപ്പോള്‍ കാട്ടില്‍ കൊണ്ടു വിട്ടു. amp;nbsp; പിന്നെന്തായീ എന്നറിയില്ല.അതു കഴിഞ്ഞ് മറ്റൊരു ക്ഷേത്രത്തില്‍ നിന്നും കൊണ്ടു വന്നതാണ് ഈ ആനയെ. പൈത്യം പിടച്ച പഴയ ആനയോട് ഇപ്പോഴും സ്നേഹം. ഇരുന്തിരുക്കാം എരന്തിരുക്കാം എന്നു പറഞ്ഞപ്പോള്‍ കഥാപാത്രത്തിന്‍റെ കണ്ണു നിറയുന്നു. amp;nbsp; സമധാനിപ്പിച്ചു. പളനിയപ്പന്‍, ആനയിരുന്താലും മനുഷ്യനിരുന്താലും അപ്പടി താന്‍ വാഴ്ക. ഇരുക്കാം ഇരുക്കാമെയും ഇരുക്കലാം. എരന്തിരുക്കാം ഇല്ലാമെയുമിരുക്കല്ലാം. ആദിദ്രാവിഡന്‍റെ മുഖത്ത് ചിരി. കഥാപാത്രത്തെ ടിപ്പ് ചെയ്തു വിശ്വസ്തനാക്കിയപ്പോള്‍ സംഭവങ്ങള്‍ ധ്രുതഗതി. പൂജയ്ക്കു വേണ്ട സാമഗ്രികള്‍ മുതല്‍ പൂജാരി വരെ. മന്ത്രങ്ങള്‍ മുഴങ്ങുന്ന ശബ്ദത്തില്‍ ഉച്ചരിക്കുന്ന പൂജാരി. ഇംപ്രസ്സ് ചെയ്യാന്‍ ശ്രമിക്കുന്നതാണോയെന്ന സംശയം തീര്‍ന്നത് ദക്ഷിണ കൊടുത്ത് പിരിയുമ്പോഴാണ്. അഡ്രസ്സ് തന്നാല്‍ മാസാമാസം പൂജനടത്തി പ്രസാദമയച്ചുതരാമെന്ന്. കുറ്റം പറയാനൊക്കില്ല. ജീവിതമേ സെല്‍ഫിഷ് മോട്ടീവുകളാണ്. പൂജയാണേലും അര്‍ച്ചനയാണേലും സ്നേഹമാണെങ്കിലും. തിരികെ ഇറങ്ങുമ്പോള്‍ amp;nbsp; ഇന്നലെ പോസ്റ്റിയ ഫോട്ടോയിലെ ഭീമാകാരമായ മണികള്‍ മുഴങ്ങുന്നു. അതിനു താഴെ, ആ ശബ്ദത്തിലും മൂടിപ്പുതച്ച് രണ്ടു പേര്‍ സുഖനിദ്രകൊള്ളുന്നു. പൂജയക്കു കൊണ്ടു പോകുന്ന പഴങ്ങള്‍ സ്വന്തമാക്കാന്‍ കാത്തിരിക്കുന്ന കുരങ്ങന്‍മാരും, പശുവും മറ്റു മൃഗങ്ങളും. തിരികെ വരുമ്പോള്‍ ആനസുന്ദരി കുറിയൊക്കെ തൊട്ട് ഗ്ലാമറായി ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു. ഒരു കാര്യം മനസ്സിലായി. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടില്ലെങ്കിലും ഈ ആന വൈക്കോലു തിന്നും. പുറത്തിറങ്ങി നാഡി നോക്കുന്ന മറ്റൊരിടത്തേക്ക്. വെളുപ്പിന് ശൂന്യവും നിശബ്ദവുമായിരുന്ന തെരുവുകളില്‍ ഭാഗ്യാന്വേഷികളുടെയും ദല്ലാളന്മാരുടെയും ആളനക്കം. വളരെ പെട്ടന്നാണ് നിരത്തുകളില്‍ തിരക്കേറുന്നത്. നാഡി നോക്കുന്നിടത്ത് പഴയ നടപടിക്രമങ്ങള്‍ വിരലടയാളവും പേരും ജനനത്തീയ്യതിയും നല്‍കി കാത്തിരിക്കുമ്പോള്‍ ഓലയുമായെത്തുന്നു. ഡീബ്രീഫിങ്ങ്. ഒരു കാര്യം മനസ്സിലായി. ഏതു പ്രവചനത്തിലും അത് നടത്തുന്നവന്‍റെ പരിമിതികളും ഗുണങ്ങളും സ്ഥാനം പിടിക്കും. മുന്‍പ് നോക്കിയ കഥാപാത്രം പറഞ്ഞത് ഇങ്ങേരു പറയുന്നത് മറ്റൊരു ഭാഷയിലും രീതിയിലുമാണ്. പദസമ്പത്തിന്‍റെയും ലോകപരിചയത്തിന്‍റെയും നാക്കില്‍ നിന്നും പുറത്തു വരുന്ന വാക്കുകളുടെ മുകളിലുള്ള വ്യുല്‍പ്പത്തിയുടെയും പ്രശ്നം. പക്ഷെ അവിടെയും ചില ഉത്തമസാധാരണ ഘടകങ്ങള്‍. വസ്തുതകള്‍. മുന്‍പിലിരിക്കുന്നവനെ റീഡു ചെയ്യാന്‍ ഇവര്‍ക്കെളുപ്പാണെന്നതു വിട്ടപ്പോഴും വീണ്ടും ഞെട്ടല്‍. പേരുകൊണ്ടോ മറ്റേതെങ്കിലും വിധമോ തിരിച്ചറിയാന്‍ സാധിക്കാത്ത പശ്ചാത്തല വിവരങ്ങള്‍. മുന്‍പിലിരിക്കാത്ത വ്യക്തി കുടുംബത്തിലെ ഇപ്പോഴുള്ള മൂത്ത സന്താനമാണെന്നും അതേ സമയം ജനനം കൊണ്ടു മൂത്തതല്ലെന്നും പറയുന്നതിനു പിന്നില്‍ എന്തു മാജിക്കാണാവോ. സര്‍പ്രൈസിങ്ങ്ലി സ്ട്രേഞ്ച്. amp;nbsp; പ്രതിവിധിയെന്നു പറയുന്ന ഭാഗത്തിലെ കച്ചവടത്തിന്‍റെ അംശം പറയുന്ന വ്യക്തി എത്രത്തോളം ലാഭോന്മുഖമാണെന്നതിനെ ആശ്രയിച്ചിരിക്കും. ഉപഭോക്താവിനെ ഇംപ്രസ്സു ചെയ്യാനുള്ള ജാര്‍ഗണുകളും വിശ്വാസത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള വഴികളും, അതില്‍ നിന്നും വരുമാനമുണ്ടാക്കാനുള്ള ത്വരയുമെല്ലാം ലാഭോന്മുഖമായ ഏതു പ്രവര്‍ത്തനത്തിന്‍റെയും ഭാഗമാണ്. ഒണ്‍ നീഡ് ടു സെല്‍, വിശ്വാസമാണെങ്കിലും ക്രഡിബിലിറ്റിയാണെങ്കിലും. സമീപനങ്ങള്‍ എപ്പോഴും വ്യക്തിനിഷ്ടവും ആത്മനിഷ്ടവുമാണ്. ചിലര്‍ക്കു വിശ്വാസമായത് മറ്റു ചിലര്‍ക്ക് അന്ധവിശ്വാസമാകും, മറ്റു ചിലര്‍ക്ക് മഹാബദ്ധവും. യുക്തി പലപ്പോഴും ജീവിതത്തെ നിഷേധിക്കും. അനുഭവങ്ങളെ ഇല്ലാതാക്കും. amp;nbsp; മുന്‍വിധികളില്ലാതെ അനുഭവങ്ങളെ സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ അമ്പരപ്പ്. amp;nbsp; കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പൊരു വൃദ്ധന്‍ കൈ നോക്കി അന്നു വരെയുള്ള ജീവിതത്തിന്‍റെ ദൃക്സാക്ഷി വിവരണം തന്നപ്പോള്‍ അനുഭവപ്പെട്ട അത്രയില്ലെങ്കിലും രണ്ടു നാഡി അനുഭവങ്ങളും യുക്തിയുടെ വീക്ഷണത്തില്‍ വിവരിക്കാനാകാത്ത അനുഭവ സമാനതകളായിരുന്നു. amp;nbsp; വെറുതെയല്ല, നാഡിയുടെ ഇടനാഴികളില്‍ ആള്‍ത്തിരക്കേറുന്നത്. ദല്ലാളുമാര്‍ കൊത്തിപ്പറിക്കാന്‍ കാക്കകളെ പോലെ കാത്തു നില്‍ക്കുന്നത്. ദാനവും പ്രതിവിധിയും തുടര്‍ ജീവിതവുമായി amp;nbsp; വീണ്ടും വീണ്ടും ആളുകളെത്തുന്നത്. തിരിച്ചും മറിച്ചും ക്രോസ് ചെക്ക് ചെയ്തിട്ടും. കാര്യകാരണം കണ്ടെത്താനാകാത്ത ഒരു അമ്പരപ്പു തന്ന അനുഭവം. പക്ഷെ പറയാതെ വയ്യ. അപൂര്‍ണ്ണം.

My trip to Isha Yoga Foundation- Dhyana Linga I came to know about this place through a friend in Orkut who had uploaded the photographs of her visit. I searched for about a month to find the location. This being in Coimbatore i never thought that i'll be able to visit this place. When finally destiny had brought me to coimbatore. It took me 3 months to plan a visit. When i finally did it was worth the wait. This is such a wonderful place. The dilemma of Idol worship and spiritual path is clearly united here.

ഒടുവില്‍ ബില്‍ ഗേറ്റ്സ് കിരീടം അഴിച്ചു വെച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കാത്തു സൂക്ഷിച്ച കിരീടമാണ് മെക്സിക്കന്‍ ടെലിഫോണ്‍ രാജാവ് കാര്‍ലോസ് സ്ലിമ്മിനു മുന്‍പി ല്‍ അടിയറ വെച്ചത് . മെക്സിക്കന്‍ ടെലിഫോണ്‍ സര്‍വീസ് ആയ ടെലി മെക്സ് ,ടെല്‍സെല്‍ അമേരിക്ക മോവില്‍ എന്നിവയുടെ അധിപനാണ് കാര്‍ലോസ് സ്ലിം.ലെബനോണില്‍ നിന്നും മെക്സിക്കോയിലേക്ക് 1902 - ല്‍ നിര്‍ബന്ധിത സൈനീക സേവനം ഭയന്ന് നിന്നും രക്ഷപെട്ടതായിരുന്നു സ്ലിമ്മിന്റെ അച്ഛന്‍ . ആ സമയത്ത് ലെബനോണില്‍ നിന്നും മിക്ക ആണ്‍കുട്ടികളും പതിനഞ്ചു വയസാകുന്നതിന് മുന്‍പേ നാട് വിട്ട് പോകുമായിരുന്നു . ബില്‍ ഗേറ്റ്‌സിനെക്കാള്‍ 50 കോടി ഡോളറിന്റെ അധികസമ്പാദ്യമാണു സ്ലിമ്മിനുള്ളത്‌. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ തലവന്‍ മുകേഷ്‌ അംബാനി പട്ടികയില്‍ നാലാമനായി .ഇന്ത്യയില്‍ നിന്നും 50 പേര്‍ കോടീശ്വരന്മാരുടെ പട്ടികയിലുണ്ട് . ഫോബ്‌സ് മാസിക തയാറാക്കിയ പട്ടികയില്‍ 5350 കോടി യു.എസ്‌. ഡോളര്‍ സമ്പാദ്യവുമായാണു സ്ലിം ഒന്നാമനായത്‌. ബില്‍ഗേറ്റ്‌സിന്‌ 5300 കോടി യു.എസ്‌. ഡോളറാണു സമ്പാദ്യം. 2900 കോടി ഡോളറാണു മുകേഷിന്റെ ആസ്‌തി. ലോകത്തുള്ള ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടമാണു കഴിഞ്ഞവര്‍ഷമുണ്ടായത്‌. 2008-ല്‍ 793 ശതകോടീശ്വരന്‍മാര്‍ മാത്രമുണ്ടായിരുന്ന സ്‌ഥാനത്ത്‌ കഴിഞ്ഞവര്‍ഷം 1011 പേരുണ്ട്‌. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം എന്ന് പറയുമ്പോഴും , കോടീശ്വരന്മാരുടെ നിരക്കിലുള്ള ഈ വര്‍ദ്ധന അത്ഭുതം തന്നെയാണ് . ഒരു പക്ഷേ അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം കാരണമാകാം ബില്‍ ഗേറ്റ്സ് ഇക്കുറി താഴെ പോയത് .

ഭഗവാന്‍ ജീവിതവൃക്ഷത്തെ അരയാലായി ഉപമിക്കുന്നു. ആ വൃക്ഷത്തിന്റെ വേര് മുകളിലും ശിഖരങ്ങള്‍ താഴെയുമാണ്. ഇലകള്‍ വേദങ്ങളാണ്. ശിഖരങ്ങള്‍ മുകളിലേക്കും താഴേക്കും പോയിരിക്കുന്നു. എല്ലാറ്റിനും ആസ്പദമായിരിക്കുന്ന, സര്‍വ്വപ്രകാരത്തിലും വ്യാപിച്ചിരിക്കുന്ന, എല്ലാറ്റിനും കാരണമായ പരമമായ ബ്രഹ്മമാണ് ഏറ്റവും മുകളില്‍. ജീവിതത്തിനു കാരണമായ വേര് ബ്രഹ്മമാണ്. ഏറ്റവും ഉയര്‍ന്നതാണത്. താഴെയുള്ള ശിഖരങ്ങളാണ് സ്ഥൂലജീവിതം. അത് ഉദാത്തചിന്തകളുമായി മുകളിലേക്കുയര്‍ന്നതും അധമവികാരവിചാരങ്ങളുമായി താഴേയ്ക്കു തിരിഞ്ഞതുമായി രണ്ടു തരമുണ്ട്. വേദങ്ങളാണ്, അറിവാണ് അതിന്റെ ഇലകള്‍. അറിവിലാണ് നാം നിറയേണ്ടത്. അത് കൊഴിഞ്ഞുപോകേണ്ടതും പുതിയത് കിളിര്‍ക്കേണ്ടതുമാണ്. ലേഖനം മുഴുവന്‍ വായിക്കുക (sreyas.in)

Just another WordPress.com weblog



മാധ്യമവാര്‍ത്തകള്‍ യൂണികോഡില്‍ ഇവിടെ ലഭ്യമാക്കുന്നു

Just another WordPress.com weblog


തറയാവരുതേ എന്ന പ്രാര്‍ത്ഥനയോടെ..!

ഫ്രീ ഡൗണ്‌ലോഡ് - ആദ്ധ്യാത്മിക പുസ്തകങ്ങള്‍ മലയാളത്തില്‍

Just another WordPress.com weblog

The World Full OF Tricks And ...... some thing special


Just another WordPress.com weblog

വെറുതെ ഒരു രസം...!

ഞാന്‍ സുരേഷ് !!! എന്റെ കുറെ മണ്ടത്തരങ്ങള്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു !!!

Just another WordPress.com weblog

ekerala.net News Channel
Error reading RSS data.